Loading ...

Home International

പുടിന്റെ റെഡ്ലൈന്‍ നയം അംഗീകരിക്കില്ലെന്ന് ബൈഡന്‍; യു.എസ് റഷ്യ ബന്ധം ഉലയുന്നു

വാഷിംഗ്ടണ്‍: അയല്‍രാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ റെഡ്ലൈന്‍ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.

അതിര്‍ത്തിക്ക് സമീപം 94, 000 പട്ടാളക്കാരെ പുടിന്‍ വിന്യസിച്ചിട്ടുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഉക്രൈനും റഷ്യയും തമ്മില്‍ നടക്കുന്ന അതിര്‍ത്തി വിഷയത്തില്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യം ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ അടുത്തയാഴ്ച വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തും.എന്നാല്‍, തനിക്ക് റഷ്യന്‍ പ്രസിഡന്റുമായി ഇത്തരം വിഷയങ്ങള്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. പക്ഷേ, റെഡ്ലൈന്‍ നയങ്ങള്‍ തനിക്കൊരിക്കലും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീര്‍ഘനാളുകളായി നിശബ്ദമായി പുകഞ്ഞു കൊണ്ടിരിക്കുന്ന റഷ്യ-യുഎസ് ശത്രുത വീണ്ടും ആളിക്കത്തുന്നതിന്റെ ലക്ഷണങ്ങളാണിത് എന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍, റഷ്യ ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയ സ്ഥിതിക്ക്, ഒരാക്രമണമുണ്ടായാല്‍ യു.എസ് നിയന്ത്രിത നാറ്റോ രാഷ്ട്രങ്ങള്‍ വെറുതെയിരിക്കില്ലെന്നും പ്രതിരോധ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

Related News