Loading ...

Home International

നാടിന്‍റെ ഗൃഹാതുരത ഉണര്‍ത്തി ചിത്ര പാടി, സഭയതില്‍ അലിഞ്ഞു

തിരുവനന്തപുരം: ലോക കേരള സഭയില്‍ കേരളത്തിന്‍റെ കേളികൊട്ടുണര്‍ത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ്. ചിത്ര ഗാനങ്ങള്‍ ആലപിച്ചത് സഭയുടെയും അംഗങ്ങളുടെയും കൈയടി നേടി. ന്ധസഭയില്‍ കേരളം കേളികൊട്ടുയരുന്ന കേരളം' എന്ന ഗാനവും ഓപ്പണ്‍ ഫോറത്തില്‍ ന്ധനാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു' എന്ന ഗാനവുമാണ് ആലപിച്ചത്. വേദിയിലെത്തിയപ്പോള്‍ പ്രവാസി സദസിന്‍റെ സ്നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഗാനം ആലപിച്ചത്. à´† ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തില്‍ എന്നും മോഹിപ്പിക്കുന്ന ജ·നാടിനെക്കുറിച്ചുള്ള ഗാനങ്ങള്‍ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയില്‍ അംഗമായിരുന്നു ഇഷ്ടഗായികയില്‍ നിന്നുതന്നെ പാട്ടു കേള്‍ക്കാനായതിന്‍റെ അനുഭൂതിയിലായിരുന്നു അംഗങ്ങള്‍. 

കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന 

കേരളീയ കലകള്‍ക്ക് ഇന്ത്യയിലും ലോകത്തും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സാംസ്കാരിക അംബാസഡര്‍മാര്‍ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോടനുബന്ധിച്ച്‌ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

കേരളത്തിലെ കലകള്‍ക്ക് ഇന്ത്യയില്‍ തന്നെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. പല പെര്‍ഫോമന്‍സുകളും കേരളത്തിന് വെളിയില്‍ നടക്കുന്നത് പ്രവാസി സമൂഹത്തിലാണ്. കലയെ ഇതര ഇന്ത്യന്‍ സമൂഹത്തിനു മുന്നിലും ലോകത്തിനു മുന്നിലും തുറന്നു കാട്ടാനുള്ള വേദികളും അവസരങ്ങളുമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ കലകളെ ഇന്ത്യന്‍ ഫെസ്റ്റിവലുകളിലും രാജ്യത്തിനു വെളിയില്‍ ലോകസമൂഹത്തിനു മുന്നിലും അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവാസി സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയും. കലാകാര·ാര്‍ക്ക് ഇത് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത് നല്ല രീതിയില്‍ നടത്തുന്നതിന് പരിശീലനം ലഭിച്ച മികവു തെളിയിച്ച കള്‍ച്ചറല്‍ അംബാസഡര്‍മാരെ നമുക്ക് ആവശ്യമുണ്ട്. കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും തികഞ്ഞ മൂല്യത്തോടെ മാര്‍ക്കറ്റ് ചെയ്യാനും കഴിഞ്ഞാല്‍ ലോകസമൂഹത്തില്‍ പ്രവാസി മലയാളിയുടെ സ്ഥാനവും കേരളത്തിന്‍റെ സ്ഥാനവും കൂടുതല്‍ മെച്ചപ്പെടും. 

കേംബ്രിഡ്ജ് പോലുള്ള പല സര്‍വകലാശാലകളിലും ധാരാളം ഇന്ത്യന്‍ ഭാഷകള്‍ പാഠ്യവിഷയമാണെങ്കിലും അവയിലൊന്നായി സ്ഥാനം പിടിക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടില്ല. കേംബ്രിഡ്ജില്‍ മലയാളം പാഠ്യവിഷയമാക്കുന്നതിനുള്ള പ്രൊപ്പോസലുകളുണ്ട്. ഇത്തരം പ്രൊപ്പോസലുകള്‍ വിദേശ സര്‍വകലാശാലകളുടെ രീതിക്ക് യോജിച്ച രീതിയില്‍ തയാറാക്കി നല്‍കാനും വിദേശ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കാനും കഴിയണമെന്നും ശോഭന കൂട്ടിചേര്‍ത്തു.

അവര്‍ ഒത്തിരുന്നു സംസാരിച്ചു; ആവശ്യങ്ങള്‍ക്ക് ആദ്യരൂപമായി 

ഒന്നാം ലോകകേരള സഭയുടെ ആദ്യദിനംതന്നെ അവര്‍ ഒത്തൊരുമിച്ചിരുന്ന് ആവശ്യങ്ങള്‍ സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രവാസികള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കുള്ള പരിഹാര സാധ്യതകളും ആവശ്യങ്ങളും കേരളത്തിന്‍റെ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അതോടെ കരട് രൂപമായി. പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും മറ്റു ലോകരാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി ഇരുന്നായിരുന്നു ചര്‍ച്ച.

ഉപസമ്മേളന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച ആസാദ് മൂപ്പന്‍ പ്രവാസികള്‍ക്കായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. സംസ്ഥാന സര്‍ക്കാരും പ്രവാസികളും ഒരുപോലെ വിഹിതം അടയ്ക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നായിരുന്നു അഭ്യര്‍ഥന. പ്രവാസജീവിതം അവസാനിപ്പിച്ച്‌ മടങ്ങിവരുന്നവരുടെ കണക്ക് തയാറാക്കണം. വിദേശത്ത് അപകടമരണം സംഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിക്കണം. വിദേശത്തു മരണമടയുന്ന മലയാളികളില്‍ സാന്പത്തിക ഭദ്രതയില്ലാത്തവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം. വിമാനത്താവളത്തില്‍നിന്നും അവരുടെ വീടുവരെ അംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തണം.60 വയസുകഴിഞ്ഞ പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം. സംസ്ഥാനത്ത് മുതല്‍മുടക്കാന്‍ തയാറാവുന്ന സംരംഭകര്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. സാധാരണ പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും കിഫ്ബിയില്‍ സൗകര്യമുണ്ടാകണം. കേരള ബാങ്ക്, പ്രവാസി നിക്ഷേപം സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ കേരളത്തിന്‍റെ സ്വന്തം വിമാനക്കന്പനി തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കണം. തിരിച്ചുവരുന്ന പ്രവാസികളെ ഉള്‍പ്പെടുത്തി കുടുംബശ്രീയെപോലെ സഹകരണാടിസ്ഥാനത്തില്‍ പുതിയ വ്യവസായകേന്ദ്രം തുടങ്ങണം. ആഗോള കുടിയേറ്റ നിയമത്തിലെ കേരളത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.

ഇഎസ്‌ഐ മാതൃകയില്‍ പ്രവാസികള്‍ക്കായി ഒരു ആശുപത്രിയെന്ന പശ്ചിമേഷ്യയുടെ സ്വപ്നമാണ് സി.വി. നാരായണന്‍ മുന്നോട്ടുവച്ചത്. കലാമണ്ഡലം മാതൃകയില്‍ ഒരുകേന്ദ്രം വിദേശത്തെ പ്രവാസികുട്ടികള്‍ക്കായി നിര്‍മിക്കണം. കേരളത്തിലെ സ്കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ അവസരമുണ്ടാകണം. ജിസിസി രാജ്യങ്ങളില്‍ നിയമസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കണം. കേരളത്തിന്‍റെ തനതായ കലകളെ വിദേശങ്ങളില്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യയില്‍നിന്ന് ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഈ രാജ്യങ്ങളില്‍ എത്തുന്പോള്‍ അവിടങ്ങളിലെ ജയിലുകളും സന്ദര്‍ശിക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചു.

ടൂറിസം, ആയുര്‍വേദ രംഗത്ത് ഏഷ്യയിലെ ഇതരരാജ്യങ്ങളിലുള്ള അനന്തമായ സാധ്യതകളാണ് ഇവിടന്നുള്ളവര്‍ ചൂിക്കാട്ടിയത്. ഇവയുടെ പ്രചാരണത്തിനായി കൂടുതല്‍ നടപടികള്‍ വേണം. ഈ മേഖലയിലെ രാജ്യങ്ങളുമായി സാംസ്കാരിക വിനിമയവും ഉറപ്പാക്കണം. ജോലിതേടിവരുന്നവര്‍ക്ക് ഭാഷാ നൈപുണ്യം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ വേണം. ക്രൗഡ് ഫിങ് രീതിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലുള്ള കേരള ഫിങ് പദ്ധതി കൊണ്ടുവരണം. ഇതിന്‍റെ ചെലവഴിക്കല്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയും ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്തെ നദികളേയും കയലുകളേയും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു പദ്ധതി തയാറാക്കിയാല്‍ അതിന് സാന്പത്തിക സഹായം നല്‍കാമെന്നായിരുന്നു യൂറോപ്പും അമേരിക്കയും വിഭാഗത്തിന്‍റെ വാഗ്ദാനം.പ്രവാസികളുടെ പ്രായമായ രക്ഷിതാകള്‍ക്ക് സൗകര്യപ്രദമായ നിലയിലുള്ള താമസസൗകര്യം ഉറപ്പാക്കുന്ന നഴ്സിംഗ് ഹോമുകള്‍ സ്ഥാപിക്കണം. ആധാര്‍ കാര്‍ഡുകള്‍ക്കു പകരം ഒസി കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി സര്‍ക്കാര്‍ അംഗീകരിക്കണം. അപ്പാര്‍ട്ട്മെന്‍റ് ഓണര്‍ഷിപ്പ് ആക്‌ട് നടപ്പിലാക്കണം. മലയാളം പഠിപ്പിക്കുന്നതിനും നൃത്തം പഠിപ്പിക്കുന്നതിനും ജര്‍മനിയില്‍ സ്കൂളുകള്‍ ആരംഭിക്കുക, തൊഴില്‍രംഗത്ത് നൈപുണ്യവികസനത്തിന് പദ്ധതികള്‍ ഉണ്ടാവുക തുടങ്ങിയവ ഇവിടെനിന്നുള്ളവര്‍ ഉന്നയിച്ചു.

ലോക രാജ്യങ്ങളിലെ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം 

ലോക രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും കേരള സഭയുടെ ഭാഗമായ മറ്റു ലോക രാജ്യങ്ങളുടെ സെക്ഷനില്‍ സജീവ ചര്‍ച്ചയായി. ഗള്‍ഫ് മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടപെട്ട് തിരികെ എത്തുന്ന മലയാളികള്‍ക്ക് മറ്റു ലോക രാജ്യങ്ങളില്‍ വന്‍ തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നതായി ലോകരാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട നിലയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഗവണ്‍മെന്‍റിന്‍റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം. കൃഷിയിലും മീന്‍പിടിത്തത്തിലും മറ്റുരാജ്യങ്ങള്‍ ഇടപെടല്‍ നടത്തുന്നതുപോലെ നമ്മുടെ രാജ്യത്തിനും ഇടപെടല്‍ നടത്താന്‍ കഴിയണമെന്ന് നൈജീരിയന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എംബസി ഇല്ലാത്ത ലോക രാജ്യങ്ങളില്‍ ഒരു പ്രതിനിധിയെ നോര്‍ക്ക വഴി നിയമിക്കണമെന്ന് സെന്‍റ് ലൂസ്യ പ്രതിനിധിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്‍റുമായി ആലോചിച്ച്‌ ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസത്തിന് വളരെയധികം പ്രോത്സാഹനവും അവസരവുമുള്ള നമ്മുടെ സംസ്ഥാനത്തിലേക്ക് വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കണം. ലോക രാജ്യങ്ങളില്‍ സ്വദേശീയരായ വിദ്യാര്‍ഥികളില്‍ നിന്നും മിനിമം ഫീസും പ്രവാസികളായ കുട്ടികളില്‍ നിന്നും അമിത ഫീസും ഈടാക്കുന്നതിനെതിരെ നമ്മുടെ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ പതിയണം. 

മാതൃഭാക്ഷ പഠിക്കാന്‍ എല്ലാ പ്രവാസികള്‍ക്കും ആഗ്രഹമുണ്ടങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ല. മലയാളം മിഷന്‍റെ പ്രവര്‍ത്തനം മറ്റു ലോക രാജ്യങ്ങളില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സജീവ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് പറഞ്ഞു. ആയുര്‍വേദ ഒൗഷധങ്ങള്‍ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാല്‍ ഒൗഷധിയിലൂടെ ആയുര്‍വേദ മരുന്നുകള്‍ ഇറക്കുമതി ചെയ്യണം. ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്‍റ് കൂടുതല്‍ താത്പര്യമെടുക്കണം. 

വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസ വീസയുടെ പേരില്‍ വ്യാജ പത്രപരസ്യം നല്‍കി നിരവധി പേരെ കബളിപ്പിക്കുന്നതിനാല്‍ വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വിദേശത്തേക്കുള്ള നഴ്സിംഗ് ജോലികള്‍ക്കായി അമിത തുക ഈടാക്കുന്നതിനെതിരെ ഗവണ്‍മെന്‍റിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കണം. 

പ്രവാസികളായ മലയാളികളുടെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നതിനാല്‍ അവര്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങള്‍ ഒരുക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യമായ ടാന്‍സാനിയയില്‍ അവിടെയുള്ള തൊഴിലവസരങ്ങളെ കേരളം പ്രയോജനപ്പെടുത്തണമെന്ന് ടാന്‍സാനിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ഓസ്ട്രേലിയ, കെനിയ, മോസ്കോ, നൈജീരിയ, മെല്‍ബണ്‍, ട്രാന്‍സാനിയ, ന്യൂസിലന്‍ഡ്, കരീബിയയിലെ സെന്‍റ് ലൂസിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ ജി. സുധാകരന്‍, ജി. രവീന്ദ്രനാഥ്, എംപിമാരായ സി.പി. നാരായണന്‍, കെ.കെ. രാഗേഷ്, മഞ്ഞളാംകുഴി അലി എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

ലോക കേരളസഭയില്‍ കലാവിരുന്നായി ദൃശ്യാഷ്ടകം 

ലോകകേരളസഭയോടനുബന്ധിച്ച്‌ നിയമസഭാംഗങ്ങളുടെ ലോഞ്ചില്‍ അവതരിപ്പിച്ച ദൃശ്യാഷ്ടകം മികച്ച ദൃശ്യവിരുന്നായി. കേരളത്തിലെ എട്ടു ജില്ലകളില്‍ നിന്നുള്ള എട്ടു വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് ദൃശ്യാഷ്ടകം തയ്യാറാക്കിയത്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥികളും അഗസ്ത്യവനം ആദിവാസികലാകേന്ദ്രം പ്രവര്‍ത്തകരും നാടന്‍കലാകാര·ാരും ഉള്‍പ്പെട്ട സംഘം വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. 

കൂടിയാട്ടം, തെയ്യം, ചവിട്ടുനാടകം, മോഹിനിയാട്ടം, പടയണി, പൂപ്പടയാട്ടം, പുലികളി, ഒപ്പന എന്നിവയാണ് അവതരിപ്പിച്ചത്. ജയരാജ് വാര്യര്‍ പരിപാടിയുടെ അവതാരകനായിരുന്നു. പ്രമോദ് പയ്യന്നൂരാണ് കലാപരിപാടികള്‍ സംവിധാനം ചെയ്തത്. എട്ടു ജില്ലകളിലെ സംസാരശൈലികള്‍ ജയരാജ്വാര്യര്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ലോകകേരളസഭയുടെ മുദ്രാഗാനത്തിന്‍റെ ദൃശ്യാവിഷ്കാരവും നടന്നു. പ്രഭാവര്‍മ്മ രചിച്ച മുദ്രാഗാനത്തിന് സംഗീതസംവിധായകന്‍ ശരത്താണ് ഈണം പകര്‍ന്നത്.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം അനിവാര്യം : രേവതി 

വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് മികച്ച രീതിയില്‍ ബോധവല്‍ക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയില്‍ അഭിപ്രായപ്പെട്ടു. വിദ്യാസന്പന്നരുരേടേയും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം. എന്നാല്‍ വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെട്ട് തട്ടിപ്പിന് വിധേയരാകുന്ന സ്ത്രീകളെ കുവൈത്തില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. നഴ്സിംഗ്, വീട്ടുജോലി തുടങ്ങിയ വീസകളില്‍ ജോലിതേടിപ്പോകുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നതില്‍ ഭൂരിഭാഗവും. വിദേശജോലിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധം നല്‍കാന്‍ ഗവണ്‍മെന്‍റ് മുന്‍കൈ എടുക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ഗള്‍ഫാര്‍ മുഹമ്മദാലി 

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്‍റെ സ്ഥിതി മെച്ചപ്പെടുത്താന്‍ കൂട്ടായ ശ്രമം വേണമെന്ന് ഗള്‍ഫാര്‍ മുഹമ്മദാലി ആവശ്യപ്പെട്ടു. സമയബന്ധിതമായ ഒരു സ്മാര്‍ട്ട് പദ്ധതി ഇതിനായി ഒരുക്കണം. ഖരമാലിന്യ സംസ്കരണ രംഗത്തും കൃത്യമായ നയപരിപാടി രൂപീകരിക്കണം. കേരള എന്ന ബ്രാന്‍റ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് കൂടുതലായി അറിയപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളും കേരള ബ്രാന്‍റുമായി പരിചിതമാവാനുള്ള നടപടികളെടുക്കണം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രവാസികളുടെ സഹകരണം തേടാവുന്നതാണ്.

ഡോ. ഗീത ഗോപിനാഥ് 

മറ്റു സംസ്ഥാനങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ലോക കേരള സഭ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയിലെ മുന്നേറ്റം തൊഴില്‍ സാധ്യത കുറയ്ക്കുന്നു. ഗള്‍ഫിലെ പ്രതിസന്ധിയും യുഎസിന്‍റെ പുതിയ നയങ്ങളും തൊഴില്‍ സാധ്യത കുറയ്ക്കുന്നു. സ്ത്രീകളുടെ തൊഴില്‍രംഗത്തെ പങ്കാളിത്തം കുറയുന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം വെല്ലുവിളികള്‍ ഇനിയും വര്‍ധിക്കും. ഈ ചര്‍ച്ചകളിലൂടെ ഫലവത്തായ പ്രതിവിധികള്‍ ഉരുത്തിരിയണം ഡോ. ഗീത ഗോപിനാഥ് പറഞ്ഞു.

ഡോ. à´Žà´‚. അനിരുദ്ധന്‍ 

ഇന്ത്യയിലെ കുട്ടികളില്‍ വളര്‍ച്ചാഘട്ടത്തില്‍ പോഷകാംശങ്ങളുടെ കുറവു മൂലമുള്ള പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസിയായ തനിക്ക് സംഭാവനകള്‍ നല്കാനാവുമെന്ന് ഗവേഷകനും വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ പറഞ്ഞു.

ഗോകുലം ഗോപാലന്‍ 

പ്രവാസി നിക്ഷേപങ്ങള്‍ സംരക്ഷിക്കാനും പ്രവാസികളുടെ വ്യവസായങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം

ബോസ് കൃഷ്ണമാചാരി 

സംസ്ഥാനത്തെ കലാ സാംസ്കാരിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഈ നിക്ഷേപം സന്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വു പകരും. തൊഴില്‍ വരുമാനസാധ്യത വര്‍ധിപ്പിക്കുകയും വാണിജ്യ നിക്ഷേപരംഗത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കാനും കലാരംഗത്തെ നിക്ഷേപത്തിന് കഴിയും. മാതൃകാ സംസ്ഥാനമാവാന്‍ കേരളത്തിനും പ്രവാസികള്‍ക്കും ഒന്നു ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

à´Ž.വി. അനൂപ് 

ഇന്ത്യയ്ക്കകത്തെ മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ നടപടികളെടുക്കണം. കലാ സാംസ്കാരിക രംഗത്ത് പ്രവാസികളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കാനായി പ്രവാസി യുവജനോത്സവം നടത്താവുന്നതാണ്. ആയുര്‍വേദരംഗത്തും ആയുര്‍വേദ ടൂറിസം രംഗത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കണം

നിലന്പൂര്‍ ആയിഷ 

പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് നിലന്പൂര്‍ ആയിഷ പറഞ്ഞു. വിദേശത്ത് സ്ത്രീ തൊഴിലാളികള്‍ക്ക് പലപ്പോഴും ശാരീരിക മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള നീക്കം ഉണ്ടാകണം.

റസൂല്‍ പൂക്കുട്ടി 

കേരളത്തിലെ സര്‍ക്കാരും പ്രവാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതായിരിക്കും ലോക കേരള സഭ. പ്രശസ്ത വ്യവസായിയായ യൂസഫലിയും ആടുജീവിതത്തിലെ കഥാനായകന്‍ നജീബും ലോക കേരളസഭയില്‍ പ്രതിനിധികളാണ്. നജീബിനെപ്പോലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ലോക കേരളസഭയിലെ ഓരോ തീരുമാനങ്ങളിലും ഉണ്ടാകും.

ആശ ശരത് 

സ്കൂള്‍ പഠനത്തിനുശേഷം കല പ്രധാനവിഷയമായി പഠിക്കാനുള്ള സാഹചര്യം പ്രവാസിക്കില്ല. ഇതിനുള്ള സംവിധാനം വേണം. ഇതിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സെന്‍ററുകള്‍ വിദേശത്ത് ആരംഭിക്കണം. റിക്രൂട്ട്മെന്‍റ് എജന്‍സികളുടെ ചതിയില്‍ പെട്ട് വിദേശത്തെത്തുന്ന സ്ത്രീകള്‍ എറെയുണ്ട്. പ്രവാസികളുടെ തൊഴില്‍സ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരെ സമീപിക്കണം എന്നതില്‍ വിദേശത്തേക്ക് പോകുന്നവര്‍ക്ക് ബോധവത്കരണം നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ശശികുമാര്‍ 

മലയാളി പ്രവാസികളുടെ സാന്പത്തിക നിക്ഷേപം മാത്രമല്ല, സാമൂഹ്യ, സാംസ്കാരിക നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം. പ്രവാസികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷ അന്യമാണ്. ഇത്തരമൊരു തലമുറയ്ക്ക് നാടിനോടും സംസ്കാരത്തോടുമുള്ള അടുപ്പം തോന്നാന്‍ എന്തു ചെയ്യാമെന്നപരിശോധിക്കണം.

പ്രഫ. à´Ž.à´Žà´‚. മത്തായി 

സംസ്ഥാനത്ത് ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സെന്‍റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ സയന്‍സ് കാര്യക്ഷമമായി നോക്കിനടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം 

പ്രിയ പിള്ള 

തീരുമാനം കൈക്കൊളളുന്നതില്‍ കൂടുതല്‍ ജനപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന സംവിധാനമാണ് ലോക കേരള സഭയുടെ രൂപീകരണത്തിലൂടെ നടന്നത്. സാമൂഹ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സഭ അനുഭാവപൂര്‍വം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയ പിള്ള പറഞ്ഞു.

ബെന്യാമിന്‍ 

ലോകമെന്പാടും ജനാധിപത്യം പുതിയ വികസന മാതൃക കൈവരിക്കുന്ന ഈ ഘട്ടത്തില്‍ മലയാളികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത് സ്തുത്യര്‍ഹമാണ്. പെണ്‍ പ്രവാസം സംബന്ധിച്ച പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവതരമായി സഭയില്‍ ചര്‍ച്ച ചെയ്യപ്പെടണം. സഭയിലെ പ്രവാസികളുടെ പ്രാതിനിധ്യ സ്വഭാവം കൂടുതല്‍ കൃത്യമാക്കണം. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രവാസി സ്വത്ത് അന്യാധീനപ്പെടാതിരിക്കാന്‍ നിയമപരിരക്ഷ വേണം.

അന്താരാഷ്ട്ര പ്രശസ്തരായ എട്ട് ശാസ്ത്രജ്ഞര്‍ ഓപ്പണ്‍ ഫോറത്തില്‍ 

ലോക കേരള സഭയില്‍ 13 ന് രാവിലെ യൂണിവേഴ്സിറ്റി കോളജ് അങ്കണത്തില്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ഓപ്പണ്‍ ഫോറത്തില്‍ ഡോ. എം.എസ് സ്വാമിനാഥനടക്കമുള്ള പ്രഗത്ഭരാണ് പങ്കെടുക്കുന്നത്. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അധ്യക്ഷത വഹിക്കും. വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററാവും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്‍റെ മുന്‍ ഡയറക്ടര്‍ ജനറലും ഹരിത വിപ്ളവത്തിന്‍റെ ഉപജ്ഞാതാവുമായ ഡോ. എം.എസ്. സ്വാമിനാഥനു പുറമെ പ്രഫ. എ.ഗോപാലകൃഷ്ണന്‍, പ്രഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രഫ എ.എം. മത്തായി, പ്രഫ. പ്രദീപ് തലാപ്പില്‍, പ്രഫ. സത്യഭാമാദാസ് ബിജു, പ്രഫ. പ്രഹ്ലാദ് വടക്കേപ്പാട്ട്, പ്രഫ. എം.ജി. ശാര്‍ങ്ഗധരന്‍ എന്നിവര്‍ പങ്കെടുക്കും. യൂണിവേഴ്സിറ്റി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.

സംസ്ഥാനത്തെ സെന്‍റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് ഡയറക്ടര്‍ പ്രഫ. à´Ž.à´Žà´‚. മത്തായി ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡന്‍റും സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാനുമാണ്. കാനഡ മോണ്‍ട്റിയല്‍ മക്ഗില്‍ സര്‍വകലാശാല എമിരേറ്റ്സ് പ്രഫസറായ ഇദ്ദേഹം മാത്തമറ്റികല്‍ ആന്‍ഡ് അപ്ളൈഡ് സ്റ്റാറ്റിസ്റ്റിക്സിലും മാത്തമറ്റിക്കല്‍ ആസ്ട്രോ ഫിസിക്സിലും വിദഗ്ധനാണ്. ന്യുക്ളിയര്‍ ഫിസിക്സ് ശാസ്ത്രജ്ഞനായ പ്രഫ. à´Ž. ഗോപാലകൃഷ്ണന്‍ അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്‍റെ മുന്‍ ചെയര്‍മാനാണ്. ന്യുക്ലിയര്‍ സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര കണ്‍വന്‍ഷന്‍റെ ഐഎഇഎ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനാണദ്ദേഹം. 

റോബോട്ടിക്സ്, ഹ്യുമനോയിഡ്സ്, ബയോമോര്‍ഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധനായ പ്രഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റോബോട്ട് സോക്കര്‍ അസോസിയേഷന്‍ (ഫിറ)യുടെ സ്ഥാപകനും ജനറല്‍ സെക്രട്ടറിയും സിംഗപുര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണദ്ദേഹം.

ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ്.

മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്കെയില്‍ മെറ്റീരിയല്‍സ്, നാനോ സയന്‍സ് ആന്‍ഡ് നാനോടെക്നോളജി എന്നിവയില്‍ വിദഗ്ധനായ പ്രഫ. പ്രദീപ് തലാപ്പില്‍ മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അധ്യാപകനാണ്. 

ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രഫ. സത്യഭാമ ദാസ് ബിജു ഈ രംഗത്ത് പ്രഗത്ഭനും ഡല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയുമാണ്. പ്രഫ. എം.ജി. ശാര്‍ങ്ഗധരന്‍ പ്രശസ്ത വൈറോളജിസ്റ്റ് (യുഎസ്‌എ) ആണ്.

Related News