Loading ...

Home Kerala

റോസ്‍മലയിലെ പുനരധിവാസ പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍; തെളിവുകള്‍ പുറത്ത്

കൊല്ലം : റോസ്മലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ മറവില്‍ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമി കച്ചവടത്തിന് ശ്രമം നടത്തുന്നെന്ന നാട്ടുകാരുടെ ആരോപണത്തിന് കൂടുതല്‍ തെളിവായി രേഖകള്‍ പുറത്ത്.

പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം റോസ് മലയില്‍ നടന്ന മുപ്പതോളം ഭൂമി ഇടപാടുകളുടെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളില്‍ ചിലരും ക്രമക്കേടിന് കൂട്ട് നില്‍ക്കുന്നെന്ന ആരോപണവും വളരെ ശക്തമാണ്. കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തെ കുടിയേറ്റ ഗ്രാമമാണ് റോസ്‍മല. നാലര പതിറ്റാണ്ട് മുമ്ബ് സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങളുമായി ജീവിതം തുടങ്ങിയ മനുഷ്യരാണ് ഇവിടെയുള്ളത്.

നാല് പതിറ്റാണ്ടിനിപ്പുറം റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടുത്തെ ഗ്രാമവാസികളെ ഒഴിപ്പിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ക്കും വന്യജീവി ആക്രമണത്തിനും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ മറവില്‍ ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയ ക്രമക്കേട് ആസൂത്രണം ചെയ്യുകയാണെന്നാണ് ഗ്രാമവാസികളുടെ ആരോപണം. റോസ്മലയില്‍ നിന്ന് സ്വമേധയാ ഒഴിഞ്ഞുപോവാന്‍ തയ്യാറായ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. ഈ പതിനഞ്ച് ലക്ഷം തട്ടി എടുക്കാനാണ് അനധികൃതമായ ഒട്ടേറെ ശ്രമങ്ങള്‍ നടക്കുന്നത്. പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട ആധാരങ്ങള്‍ നിരവധിയാണ്. ഇന്നോളം ഈ നാട്ടില്‍ ഇല്ലാതിരുന്ന പലരുടെയും പേരില്‍ പെട്ടെന്ന് റേഷന്‍ കാര്‍ഡുകള്‍ ഉണ്ടായതും മറ്റൊരു ദുരൂഹത വര്‍ധിപ്പിക്കുന്നു.

Related News