Loading ...

Home International

പുതിയ കോവിഡ് വകഭേദത്തിന്‍റെ പേര് 'ഒമൈക്രോണ്‍'; കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍

ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529) 'ഒമൈക്രോണ്‍' എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തില്‍ പടരുന്ന ഇനമെന്ന വിഭാഗത്തില്‍പ്പെടുത്തിയത്. അന്താരാഷ്ട്രതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോണ്‍ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

നിലവില്‍ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെല്‍റ്റ വകഭേദവും à´ˆ വിഭാഗത്തിലാണ്. അതിവേഗ മ്യൂട്ടേഷൻ  (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക് കടക്കാന്‍ സഹായിക്കുന്ന വൈറസി‍െന്‍റ സ്പൈക്ക് പ്രോട്ടീനില്‍ മാത്രം 30 പ്രാവശ്യം മ്യൂട്ടേഷൻ സംഭവിക്കും. കൂടുതല്‍ രോഗബാധിതരും ചെറുപ്പക്കാര്‍.

ഒമൈക്രോണ്‍ പടര്‍ന്നുപിടിക്കുന്നത് തടയാന്‍ രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. പുതിയ വകഭേദം കണ്ടെത്തിയ വാര്‍ത്തക്ക് പിന്നാലെ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞു. ഒമൈക്രോണിന്‍റെ വരവ് സ്റ്റോക് മാര്‍ക്കറ്റിലും പ്രതിഫലിച്ചു.

ആദ്യം കണ്ടത് ദക്ഷിണാഫ്രിക്കയില്‍

ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിനെ ആദ്യം കണ്ടെത്തിയത്. ബി.1.1.529 ആദ്യം കണ്ട ദക്ഷിണാഫ്രിക്കയില്‍ പുതിയ ജനിതക വകഭേദം പിടികൂടിയവരുടെ എണ്ണം നൂറോളം വരും. പൂര്‍ണ വാക്സിന്‍ എടുത്തവര്‍ക്കും പിടിപെട്ടു. ബോട്സ്വാനയില്‍ നാല്. ഫൈസര്‍ വാക്സിന്‍ എടുത്ത രണ്ടുപേര്‍ക്കാണ് ഹോങ്കോങ്ങില്‍ വൈറസ് ബാധ.

എങ്ങനെ ഉണ്ടായി?

എച്ച്‌.ഐ.വി/എയ്ഡ്സ് ബാധിതരെപ്പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഉണ്ടായ കടുത്ത അണുബാധയില്‍നിന്നാകാം വൈറസിന്റെ     ജനിതക മാറ്റമെന്ന് വിദഗ്ധര്‍ കരുതുന്നു. ഹോങ്കോങ്, ബോട്സ്വാന, ഇസ്രായേല്‍ എന്നിവിടങ്ങളിലും കണ്ടെത്തിക്കഴിഞ്ഞ 'ഒമൈക്രോണ്‍' ദക്ഷിണാഫ്രിക്കയുടെ അയല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കാമെന്നും ആശങ്കയുണ്ട്.

Related News