Loading ...

Home International

ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; ബ്രിട്ടന്‍-ഫ്രാന്‍സ് ബന്ധം ഉലയുന്നു

പാരിസ്: ഇംഗ്ലീഷ് ചാനല്‍ വഴിയെത്തിയ അഭയാര്‍ഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ ബ്രിട്ടനുമായി നടത്താനിരുന്ന ചര്‍ച്ച ഫ്രാന്‍സ് റദ്ദാക്കി.

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായാണ് ഫ്രാന്‍സ് ചര്‍ച്ച നടത്താനിരുന്നത്.

ഇംഗ്ലീഷ് ചാനലില്‍ 27 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. മൂന്നു കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കലായ്സില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ജര്‍മനി, യൂറോപ്യന്‍ കമീഷന്‍ പ്രതിനിധികള്‍ സംബന്ധിക്കും. കൂടുതല്‍ ദുരന്തം ഒഴിവാക്കുന്നതിന്റെ  ഭാഗമായാണ് അഭയാര്‍ഥികളെ ഫ്രാന്‍സ് തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടത്.

പിന്നാലെ ട്വിറ്ററില്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച കത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാന്‍സ് രോഷാകുലരായത്. അഭയാര്‍ഥികളുടെ വിഷയത്തില്‍ ബോറിസ് ജോണ്‍സന്റെ  നടപടിയെ വിമര്‍ശിച്ച്‌ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും രംഗത്തുവന്നു. ഇത്തരം ഗൗരവമാര്‍ന്ന വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയല്ല രാഷ്ട്രത്തലവന്‍മാര്‍ ആശയവിനിമയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ഥി പ്രവാഹം തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയപ്പോഴാണ് ബോറിസ് ജോണ്‍സണ്‍ കത്ത് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. ബ്രിട്ടന്റെ  ബോട്ടുകള്‍ ഫ്രഞ്ചുതീരം വിട്ടുപോകണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു. ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ ഇംഗ്ലീഷ് ചാനലില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നാണ് ഇംഗ്ലീഷ് ചാനല്‍.

യൂറോപ്യന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പ്രധാന പാതയാണിത്. പ്രതിദിനം ഇതുവഴി 400 കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലെത്താന്‍ പല കുടിയേറ്റക്കാരും ഇംഗ്ലീഷ് ചാനലിനെയാണ് ആശ്രയിക്കുന്നത്.

Related News