Loading ...

Home National

നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്- ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി: ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുളള വിശ്വാസം കൂട്ടാനാണ് താനുള്‍പ്പെടെയുള്ള ജസ്റ്റിസുമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നത്. പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടും. ഇതോടെ എല്ലാം സുതാര്യമാകുമെന്നാണ് പ്രതീക്ഷയെന്നും കൊച്ചിയിലെത്തിയ കുര്യന്‍ ജോസഫ് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷ. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് താനുള്‍പ്പടെയുള്ള ജസ്റ്റിസുമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതോടെ എല്ലാം സുതാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നവരുടെ ഭരണപരമായ പിഴവുകള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് നേരത്തെയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ മുഖംനോക്കിയാണ് ചീഫ് ജസ്റ്റിസ് കേസുകള്‍ വിഭജിച്ചുകൊടുക്കുന്നതെന്ന് തുറന്നടിച്ച വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പെങ്കടുത്തിരുന്നു. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രത്യേകമായി ഒന്നും സംസാരിച്ചില്ല. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി എന്നിവര്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

ദുഃഖ വെള്ളിക്ക് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ച ചീഫ് ജസ്റ്റിസ് എച്ച്‌.എല്‍. ദത്തുവിെന്‍റ നടപടിക്കെതിരെ രണ്ടുവര്‍ഷം മുമ്ബ് ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്തുവന്നിരുന്നു. ദുഃഖ വെള്ളിയുടെ തൊട്ടുപിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ദേശീയ അവധി ദിനങ്ങളായി പ്രഖ്യാപിച്ച വിശുദ്ധ ദിവസങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ വെടിപൊട്ടിച്ച നാലുപേരും പരമോന്നത നീതിപീഠത്തില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സീനിയോറിറ്റിയുള്ള നാലു ജഡ്ജിമാരാണ്. ഇവരും ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്നതാണ് സുപ്രീംകോടതി കൊളീജിയം. ഇൗ കൊളീജിയമാണ് സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ ശിപാര്‍ശ നല്‍കുന്നത്. 

കൊളീജിയം സമ്ബ്രദായം പരിഷ്കരിക്കണമെന്ന കാഴ്ചപ്പാടുകാരനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിയമം റദ്ദാക്കിയ സുപ്രീംകോടതി ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. ജഡ്ജി നിയമന സമ്ബ്രദായത്തില്‍ വിശ്വാസ്യതാരാഹിത്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Related News