Loading ...

Home National

ഡിസംബറോടെ രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഡിസംബറോടെ രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം മുപ്പത് വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും ബന്‍സാല്‍ വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച്‌ മുതല്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നും പുറത്തേക്കുമുള്ള യാത്രാവിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണം ഈ വര്‍ഷം അവസാനത്തോടെ നീക്കം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇന്ത്യയുമായി എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങിലേക്ക് രാജ്യാന്തര വിമാന സര്‍വ്വീസ് നടത്തുന്ന പ്രായോഗികമായിരിക്കുമെന്ന കണക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സാഹചര്യത്തിലാണ് ഡിസംബറോടെ സര്‍വ്വീസുകള്‍ നടത്താനാകുമെന്ന പ്രഖ്യാപനം എന്നുവേണം കരുതാന്‍. രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വീസുകള്‍ ഉടന്‍ സാധാരണസ്ഥിതിയിലായേക്കുമെന്ന ഏവിയേഷന്‍ സെക്രട്ടറിയുടെ പ്രസ്താവന.

നിലവില്‍ ഇന്ത്യയ്ക്ക് 25 ലധികം രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്. എയര്‍ ബബിള്‍ സംവിധാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ ചില നിബന്ധനകള്‍ക്കു വിധേയമായി രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്താനാകും.

Related News