Loading ...

Home National

ഡല്‍ഹിയിലെ വായു ഗുണനിലവാര പ്രതിസന്ധി ; ശാസ്ത്രീയ പഠനം ആവശ്യമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വായു ഗുണനിലവാര പ്രതിസന്ധിയില്‍ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് സുപ്രീം കോടതി.
നിലവില്‍ മലിനീകരണ തോത് കുറഞ്ഞാലും, ഞങ്ങള്‍ ഈ കേസ് കേള്‍ക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു .

” മൂന്നാഴ്ച പിന്നിട്ടിട്ടും ഡല്‍ഹിയും സമീപ നഗരങ്ങളും വിഷപുകയാല്‍ പൊതിഞ്ഞിരിക്കുകയാണ്. ഇതാണ് ദേശീയ തലസ്ഥാനം. ഞങ്ങള്‍ ലോകത്തിന് നല്‍കുന്ന സൂചനയാണിത്. നിലവിലെ അവസ്ഥയുടെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ പ്രവചിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി .

ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു . കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ഇത്രയും വര്‍ഷം എന്തു ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കൃഷിയിടത്തില്‍ പോയി കര്‍ഷകരുമായി സംസാരിക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം, ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Related News