Loading ...

Home National

പ്രളയ ദുരന്തം ; തമിഴ്നാട്ടില്‍ 50,000 ഹെക്ടറില്‍ കൃഷി നാശം

ചെന്നൈ: അതി തീവ്ര മഴയെ തുടര്‍ന്നുണ്ടായ തമിഴ്നാട്ടില്‍ വ്യാപക കൃഷിനാശം. പേമാരിയില്‍ 50,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട് .മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന മഴയേക്കാള്‍ 68 ശതമാനം അധികമാണ് തമിഴ്നാട്ടില്‍ പെയ്ത മഴ.

ഇതേ തുടര്‍ന്നാണ് വ്യാപക കൃഷി നാശം .

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, വില്ലുപുരം കൂടല്ലൂര്‍, മധ്യ തമിഴ്നാട്ടിലെ ഡെല്‍റ്റ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴ കനത്ത നാശം വിതച്ചത്. ഒക്ടോബറില്‍ തുടങ്ങിയ മഴയില്‍ 2300 ലേറെ വീടുകള്‍ സംസ്ഥാനത്ത് ഇതുവരെ തകര്‍ന്നു. നവംബര്‍ രണ്ടാംവാരത്തില്‍ മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്തിന്‍റെ മൂന്നില്‍ രണ്ടുഭാഗവും വെള്ളത്തിനടിയിലാകുകയും ചെയ്തു. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം നിറഞ്ഞൊഴുകി .നാഗപട്ടണം ജില്ലയിലെ കൃഷിക്കാരനായ രാസപ്പന്‍ പാട്ടത്തിനെടുത്ത 15 ഏക്കറിലെ വിളവെടുക്കാറായ നെല്‍കൃഷിയാണ് നശിച്ചത്.

‘എല്ലാ വിളകളും നശിച്ചു. കടം കയറിയതോടെ ആഭരണങ്ങളെല്ലാം ബാങ്കില്‍ പണയംവെച്ചു. സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ അവ തിരിച്ചെടുക്കാനും വീണ്ടും കൃഷിയിറക്കാനും സാധിക്കും. അല്ലെങ്കില്‍ ഭൂമി തരിശായി കിടക്കും’ -രാസപ്പന്‍ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു.

അതെ സമയം പ്രളയ ദുരന്തത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാനം 2600 കോടിയുടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍  നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം നാലു ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയിട്ടുണ്ട് .


Related News