Loading ...

Home Kerala

ജനന-മരണ രജിസ്റ്റര്‍ എന്‍.പി.ആറുമായി ബന്ധിപ്പിക്കല്‍; ആറ് മാസമായിട്ടും അഭിപ്രായമറിയിക്കാതെ കേരളം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങള്‍ ജനസംഖ്യ രജിസ്റ്ററുമായി (എന്‍.പി.ആര്‍) ബന്ധിപ്പിക്കുന്ന നിയമഭേദഗതിയില്‍ അഭിപ്രായം ആരാഞ്ഞുള്ള കേന്ദ്രത്തിന്റെ  കത്തിന്മേല്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കാതെ അടയിരിക്കുന്നത് ആറ് മാസമായി.

അതേസമയം സംസ്ഥാന ചീഫ് രജിസ്ട്രാര്‍ (ജനന-മരണം) കത്ത് ലഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ കേന്ദ്രത്തിന് മറുപടി നല്‍കി. നിയമ ഭേദഗതികളോട് പൊതുവില്‍ യോജിപ്പെന്നാണ് രജിസ്ട്രാര്‍ അറിയിച്ചത്. 2021 മാര്‍ച്ചിലാണ് 1969ലെ ജനന-മരണ നിയമ ഭേദഗതിയില്‍ അഭിപ്രായമാരാഞ്ഞ് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം കത്തയച്ചത്. പിന്നാലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ സംസ്ഥാന ചീഫ് രജിസ്ട്രാര്‍മാരോടും സെന്‍സസ് ഡയറക്ടര്‍മാരോടും അഭിപ്രായം ആരാഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ്. സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് പൗരത്വ നിയമത്തിന് കീഴിലെ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കാന്‍ ഉപയോഗിക്കുകയാണ് ഭേദഗതിയില്‍ പ്രധാനം. ഒപ്പം ആധാര്‍, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുമായി ഈ ഡാറ്റാബേസ് ബന്ധിപ്പിക്കും. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് ഇതുവരെയും നയപരമായ നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. തീരുമാനമെടുത്തില്ലെന്ന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദനും മറുപടി തയാറാക്കല്‍ പുരോഗമിക്കുന്നെന്ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരനും കഴിഞ്ഞദിവസം പറഞ്ഞു.

നിയമഭേദഗതിയില്‍ അഭിപ്രായമാരാഞ്ഞുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കത്തില്‍ മറുപടി നല്‍കിയത് അക്കാലത് ചീഫ് രജിസ്ട്രാറായിരുന്ന കെ. രാമന്‍കുട്ടിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇക്കാലയളവില്‍ മൂന്നുപേരാണ് ചീഫ് രജിസ്ട്രാര്‍ തസ്തികയില്‍ വന്നത്. à´Žà´‚. രാമന്‍കുട്ടിയും ശേഷം ജോസ്ന മോളും ചുമതല വഹിച്ചു. േത്രസ്യാമ്മ ആന്‍റണി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ഭേദഗതിയിലെ ചില വ്യവസ്ഥകള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ മാത്രമാണ് സംസ്ഥാന ചീഫ് രജിസ്ട്രാര്‍ നല്‍കിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ചീഫ് രജിസ്ട്രാര്‍ ഏപ്രിലില്‍ തന്നെ മറുപടി നല്‍കി. എന്നാല്‍, നയപരമായ പ്രധാന്യം അര്‍ഹിക്കുന്ന വിഷയത്തില്‍ സര്‍ക്കാറിന്റെ  അഭിപ്രായം തേടാതെ മറുപടി നല്‍കിയതോടെ സംസ്ഥാനം വെട്ടിലായിരിക്കുകയാണ്.

Related News