Loading ...

Home National

പരീക്ഷയില്‍ ക്രമക്കേട്; ഹരിയാന പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറിയും സഹായികളും അറസ്റ്റില്‍

കര്‍ഷക ദ്രോഹ നിര്‍ദേശങ്ങളടങ്ങിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്‍റില്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് സമര സമിതിയുടെ നേതാവ് രാകേഷ് ടികായത്ത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്.

സിഖ് ഗുരു ഗുരുനാനാകിന്‍റെ ജന്‍മദിനത്തില്‍ രാജ്യത്തെ അഭിസംബോധനം ചെയ്തു കൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

വെറും പ്രഖ്യാപനത്തിനപ്പുറത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന നിലപാടിലാണ് കര്‍ഷകരിപ്പോള്‍. സമരം ഉടനെ അവസാനിപ്പിക്കില്ലെന്നും പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നുമാണ് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചത്.

ഒരു വര്‍ഷത്തിലേറെ നീണ്ട കര്‍ഷ സമരത്തില്‍ 750 ഓളം കര്‍ഷകരുടെ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. ജനവികാരം എതിരാകുന്നെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍ സമരം പിന്‍വലിക്കാന്‍ തയാറായത്. ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയും അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് മുട്ടുമടക്കാന്‍ മോദി സര്‍ക്കാര്‍ തയാറായത്.

ജനരോഷം ശമിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. പാര്‍ലമെന്‍റ് പാസാക്കി നിയമമായ സ്ഥിതിക്ക് നടപടിക്രമങ്ങള്‍ പാലിച്ചു വേണം അതു പിന്‍വലിക്കാന്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ സമരം തുടരാനും സമ്മര്‍ദം നില നിര്‍ത്താനുമാണ് കര്‍ഷകര്‍ പറയുന്നത്.

Related News