Loading ...

Home National

ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; ആന്ധ്രയില്‍ പെരുമഴ

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെ ആന്ധ്രാപ്രദേശില്‍ കനത്ത മഴ. തിരുപ്പതി,മധുര നഗര്‍, ഗൊല്ലവാണി തുടങ്ങി നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേക്കുള്ള റോഡുകള്‍ അടച്ചു. തിരുപ്പതി വിമാനത്താവളത്തേക്കുള്ള ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ച രാവിലെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം പൂര്‍ണമായും ചെന്നൈയ്ക്ക് സമീപം തീരം കടന്ന് അനന്തപൂര്‍-ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍, ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശം എന്നിവിടങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയും രായലസീമയിലും കര്‍ണാടകയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കര്‍ണാടകയില്‍ ബംഗളൂരു റൂറല്‍, ബാംഗ്ലൂര്‍ അര്‍ബന്‍, ചിക്കമംഗളൂരു, ഹാസന്‍, കുടക്, ശിവമൊഗ, തുമകുരു, കോലാര്‍, മാണ്ഡ്യ, രാംനഗര, ചിക്കബെല്ലാപുര ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. അതിനിടെ, ചെന്നൈ സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നിവയുള്‍പ്പെടെ തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related News