Loading ...

Home International

പാക്കിസ്ഥാനില്‍ മാനഭംഗക്കേസ് പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കാന്‍ നിയമം

 à´‡â€‹à´¸àµâ€Œâ€‹à´²à´¾â€‹à´®à´¾â€‹à´¬à´¾â€‹à´¦àµ: ഒന്നിലധികം തവണ മാനഭംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ലൈംഗികശേഷി രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനക്കേസുകള്‍ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.മരുന്നുകള്‍ ഉപയോഗിച്ച്‌ ലൈംഗികശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്ന പ്രക്രിയയാണിത്. ദക്ഷിണകൊറിയ, പോളണ്ട്, ചെക് റിപ്പബ്ലിക്, അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ à´ˆ ശിക്ഷ നിലവിലുണ്ട്.

ബുധനാഴ്ച നടന്ന പാക് പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ അംഗീകരിച്ച ക്രിമിനല്‍ നിയമഭേദഗതി ബില്ലിലാണ് പീഡനക്കേസ് പ്രതികള്‍ക്കെതിരേ കര്‍ശന നടപടി ഉള്‍ക്കൊള്ളിരിക്കുന്നത്.അതേസമയം ഇത് ഇസ്‌ലാമിനും ശരിഅത്തിനും എതിരാണെന്ന് ജമാഅത്ത് ഇ ഇസ്‌ലാമി സെനറ്റര്‍ മുഷ്താഖ് അഹമ്മദ് പറഞ്ഞു. ബലാത്സംഗിയെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനിലെ പീഡന, മാനഭംഗ കേസുകളില്‍ നാലു ശതമാനത്തില്‍ മാത്രമാണ് പ്രതിക്കു ശിക്ഷ ലഭിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.




Related News