Loading ...

Home Europe

ജര്‍മനിയില്‍ കോവിഡ് വ്യാപനനിരക്ക് വര്‍ധിക്കുന്നു; കൂടുതല്‍ സംസ്ഥാനങ്ങളില്‍ 2ജി നിയമം ഏര്‍പ്പെടുത്തി

 à´¬àµ†â€‹à´°àµâ€â€‹à´²à´¿â€‹à´¨àµâ€: ജര്‍മനിയിലെ കൊറോണ വ്യാപനത്തിന്‍റെ ശക്തികൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഫെഡറല്‍ സംസ്ഥാനങ്ങള്‍ കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കി.ഇതനുസരിച്ച്‌ കൂടുതല്‍ സംസ്ഥാനങ്ങള്‍ 2 ജി നിയമം ഏര്‍പ്പെടുത്തി. വാക്സിനേഷന്‍ എടുത്തവര്‍ക്കും സുഖം പ്രാപിക്കുന്നവര്‍ക്കും മാത്രമാണ് പലയിടങ്ങളും പ്രവേശനമുള്ളത്.

തെക്കന്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനാല്‍ ബവേറിയ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കി. തീവ്രപരിചരണ വിഭാഗങ്ങളില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. ബവേറിയയിലെ നാടകീയ കോവിഡ് കുതിപ്പിനെ തുടര്‍ന്ന് മ്യൂണിക്ക് ക്രിസ്മസ് വിപണി റദ്ദാക്കി. വരാനിരിക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റുകളിലൊന്ന് റദ്ദാക്കുന്ന ആദ്യത്തെ പ്രധാന ജര്‍മ്മന്‍ നഗരമായി മ്യൂണിക്ക് മാറി. സാധാരണയായി മൂന്ന് ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റാണ്. ജര്‍മനിയുടെ തെക്കന്‍ ബവേറിയ മേഖലയിലാണ് മ്യൂണിക്ക് സ്ഥിതി ചെയ്യുന്നത്, പകര്‍ച്ചവ്യാധിയുടെ നാലാമത്തെ തരംഗത്തിനിടയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അണുബാധ നിരക്കുകളിലൊന്നാണ് ഇവിടെയുള്ളത്. റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കനുസരിച്ച്‌, ചൊവ്വാഴ്ച ബവേറിയയില്‍ സംഭവനിരക്ക് 554.2 എന്ന് രേഖപ്പെടുത്തി. എന്നാല്‍ രാജ്യവ്യാപകമായ നിരക്ക് 312.4 ആണ്.

ആറ് മാസ കാലയളവ് അവസാനിക്കുന്നതിന് മുന്പ് ബൂസ്റ്റര്‍ വാക്സിനേഷന്‍ സാധ്യമാണന്ന് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊറോണ വൈറസിനെതിരെ ഒരു ബൂസ്റ്റര്‍ വാക്സിനേഷന്‍ നല്‍കുന്നതിന് അനുകൂലമാണ്.

പ്രതിരോധ കുത്തിവയ്പ്പിനുള്ള ആറുമാസത്തെ ഇടവേള, അംഗീകാരത്തില്‍ തീര്‍ച്ചയായും കൃത്യമായ ദിവസം പാലിക്കേണ്ടതില്ല,ന്ധ എന്നാണ് പറയുന്നതെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റാറ്റിയൂട്ടറി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫിസിഷ്യന്‍സിന്‍റെ ചെയര്‍മാന്‍ പറഞ്ഞു.

ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ സഖ്യമായ ട്രാഫിക് ലൈറ്റ് മുന്നണിയുടെ കരട് സഖ്യ കരാര്‍ അടുത്ത ആഴ്ച തയ്യാറാകും. ആദ്യ പൊതു ഉടന്പടി അടുത്തയാഴ്ച തയ്യാറാകുമെന്ന് എസ്പിഡി, ഗ്രീന്‍സ്, എഫ്ഡിപി എന്നിവയുടെ ജനറല്‍ സെക്രട്ടറിമാര്‍ അറിയിച്ചു. കരട് കരാര്‍ അവതരിപ്പിക്കുന്നതിന് മുന്പ് കക്ഷികള്‍ അടുത്ത ആഴ്ച വരെ അവരുടെ കൂടിയാലോചനകള്‍ തുടരും. ജര്‍മ്മനിയില്‍ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ മൂന്ന് കക്ഷികളും വളരെ ധൃതഗതിയിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്.




Related News