Loading ...

Home International

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈനീസ് ഗ്രാമങ്ങളുടെ നിര്‍മാണം; ഒരു വര്‍ഷത്തിനിടെ നിര്‍മിച്ചത് നാലു ഗ്രാമങ്ങൾ

ന്യൂഡല്‍ഹി: ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കൈയേറ്റം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. 100 ചതുരശ്ര കിലോമീറ്ററില്‍ വിവിധ പ്രദേശങ്ങളിലായി പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

2017ല്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയ ദോക്ക്ലാമിന് സമീപമാണ് ഈ പ്രദേശം. സംഘര്‍ഷത്തിന് ശേഷം ചൈന ഈ മേഖലയില്‍ റോഡ് നിര്‍മാണം ആരംഭിച്ചിരുന്നു. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു.

ഭൂട്ടാനിലെ ചൈനയുടെ നിര്‍മാണം ഇന്ത്യക്ക് ആശങ്കക്ക് വഴിയൊരുക്കുന്നതാണ്. 2020നും 2021നും ഇടയിലാണ് ചൈനീസ് ഗ്രാമങ്ങളുടെ നിര്‍മാണം നടന്നതെന്നാണ് കണക്കുകൂട്ടല്‍. ഒരു വര്‍ഷത്തിനിടെ നാലു ഗ്രാമങ്ങള്‍ നിര്‍മിച്ചതായും പറയുന്നു.ആഗോള ഗവേഷകന്‍റെ @detresfa എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളില്‍ ചൈന ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നടത്തിയ കൈയേറ്റങ്ങള്‍ കാണാനാകും.

അതിര്‍ത്തികള്‍ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയില്‍നിന്ന് ഭൂട്ടാന്‍ നിരന്തരം സമ്മര്‍ദം നേരിട്ടിരുന്നു. ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി ഉടമ്ബടിയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

'ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്കഭൂമിയില്‍ 2020-21 കാലയളവില്‍ നടന്ന നിര്‍മാണങ്ങള്‍ ഈ ചിത്രങ്ങള്‍ കാണിക്കുന്നു. ഇതില്‍ 100 കി.മി വിസ്തൃതിയില്‍ ഒന്നിലധികം ഗ്രാമങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. പുതിയ ഗ്രാമങ്ങളുടെ നിര്‍മാണം ഉടമ്പടിയുടെ ഭാഗമാണോ അതോ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ നടപ്പിലാക്കുന്നതാണോ'യെന്നും ട്വീറ്റില്‍ ചോദിക്കുന്നു.



Related News