Loading ...

Home International

യൂറോപ്പിനെയും, ചൈനയെയും, ദക്ഷിണകൊറിയയെയും ആശങ്കയിലാഴ്ത്തി പക്ഷിപ്പനി വ്യാപിക്കുന്നു

പാരീസ്: കോവിഡിനു പുറമേ പക്ഷിപ്പനിയും യൂറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയയെയും ആശങ്കയിലാഴ്ത്തുന്നു.
ഈ രാജ്യങ്ങളില്‍ സമീപനാളുകളില്‍ പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് പറഞ്ഞു. പൗള്‍ട്രിമേഖലയില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷിപ്പനിയെത്തുടര്‍ന്നു മുന്‍കാലങ്ങളില്‍ ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയില്‍ എച്ച്‌ 5 എന്‍ 6 പനി 21 പേരില്‍ സ്ഥിരീകരിച്ചു. ചൈനയ്ക്കുപുറമേ ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുകയാണ്. രാജ്യത്തെ ഒരു ഫാമില്‍ രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയായിരുന്നു.

ജപ്പാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ രോഗം കണ്ടെത്തിയതായി ജപ്പാന്‍ കൃഷിമന്ത്രാലയം സ്ഥിരീകരിച്ചു.

യൂറോപ്പില്‍ നോര്‍വേയിലാണ് രോഗം രൂക്ഷം. എച്ച്‌ 5 എന്‍ 1 പനി റോഗല്‍ലാന്‍ഡ് മേഖലയിലെ 7,000 പക്ഷികളില്‍ സ്ഥിരീകരിച്ചു. വളര്‍ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില്‍ പാര്‍പ്പിക്കാന്‍ ബെല്‍ജിയം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നിര്‍ദേശം നകിയതും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ്.

ഫ്രാന്‍സില്‍ ഈ മാസം ആദ്യവും നെതര്‍ലന്‍ഡ്‌സില്‍ ഒക്ടോബറിലും പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

Related News