Loading ...

Home National

രാജ്യത്ത് 60 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമായില്ലന്ന് റിപ്പോര്‍ട്ട്

 à´¨àµà´¯àµ‚ഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷത്തിലേറെയായി . കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍  ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു ചെറിയ വിഭാഗo വിദ്യാര്‍ത്ഥികള്‍ക്ക്  മാത്രമാണ്  ലഭ്യമായതെന്നാണ്  പഠനം.കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്കൂളുകളും കോളജുകളും അടച്ചിട്ടതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാന്‍ കാരണം. അതെ സമയം ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പേടി സ്വപ്നമായിരുന്നു ഓണ്‍ലൈന്‍ വിദ്യഭ്യാസമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് .

രാജ്യത്തെ 60 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലെന്ന് അസിം പ്രേംജി ഫൗണ്ടേഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗരങ്ങളിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികളും ഇന്‍റര്‍നെറ്റ് സിഗ്നല്‍, വേഗത പ്രശ്നങ്ങളില്‍ ബുദ്ധിമുട്ടിയതായി’ ഓക്സ്ഫാം’ ഇന്ത്യ പറയുന്നു. കൂടാതെ മൊബൈല്‍ ഡേറ്റ നിരക്കുകളുടെ വര്‍ധനയും
വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി.

20 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് മഹാമാരി സമയത്ത് കൃത്യമായി വിദ്യാഭ്യാസം ലഭിച്ചത്. എന്നാല്‍ ഇതിന്‍റെ പകുതിയോളം പേര്‍ മാത്രമാണ് ലൈവ് ക്ലാസുകളില്‍ പങ്കെടുത്തതെന്നും ഐ.സി.ആര്‍.ഐ.ഇ.ആറും എല്‍.ഐ.ആര്‍.എന്‍.ഇ ഏഷ്യയും നടത്തിയ സാമ്ബ്ള്‍ സര്‍വേ പഠനത്തില്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ മാത്രമല്ല, സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിലും വര്‍ധനവുണ്ടായി . 38 ശതമാനം കുടുംബങ്ങളില്‍ ഒരു വിദ്യാര്‍ഥിയെങ്കിലും പഠനം നിര്‍ത്തി.

കോവിഡ് കാലയളവില്‍  ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് കുട്ടികളുടെ പഠനം തുടരാനുള്ള ഏക മാര്‍ഗം . പരമ്ബരാഗത സ്കൂള്‍ വിദ്യാഭ്യാസമാണോ ഡിജിറ്റല്‍ വിദ്യാഭ്യാസമാണോ എന്നത് അനുസരിച്ച്‌ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നാല്‍ അതിനെ നേരിടാനുള്ള വഴി കണ്ടെത്തണം -വിദ്യാഭ്യാസ വിദഗ്ധ അമൃത സിങ് വ്യക്തമാക്കുന്നു .


Related News