Loading ...

Home National

യു.പിയില്‍ പശുക്കള്‍ക്ക് 515 ആംബുലന്‍സുകള്‍ കൂടി; വെറ്ററിനറി ഡോക്ടറുടെ അടിയന്തര സഹായവും

മഥുര: ഗുരുതര രോഗബാധിതരായ പശുക്കള്‍ക്ക് അടിയന്തര ആംബുലന്‍സ് -ഡോക്ടര്‍ സര്‍വിസ് സേവനമൊരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

പുതിയ പദ്ധതിയില്‍ 515 ആംബുലന്‍സുകള്‍ സജ്ജമാണെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം പശുക്കള്‍ക്കായി ലഭ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയില്‍ 515 ആംബുലന്‍സുകള്‍ തയാറാക്കും. 112 അടിയന്തര സേവന നമ്ബറിന് സമാനമായി ഗുരുതര രോഗമുള്ള പശുക്കള്‍ക്ക് എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഈ സേവനം വഴിയൊരുക്കും. ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറുടെയും രണ്ടു സഹായികളുടെയും സേവനമുണ്ടാകും. ആവശ്യക്കാര്‍ക്ക് 15 മുതല്‍ 20 മിനിട്ടിനുള്ളില്‍ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതലാണ് പദ്ധതി നടപ്പിലാക്കുക. പരാതികള്‍ സ്വീകരിക്കുന്നതിനായി ലഖ്നോവില്‍ കോള്‍ സെന്‍ററും തയാറാക്കും -മന്ത്രി അറിയിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം, ഭ്രൂണം മാറ്റിവെക്കല്‍ സാങ്കേതിക വിദ്യ എന്നിവ സംസ്ഥാനത്തെ ബ്രീഡ് ഇംപ്രൂവ്മെന്‍റ് പരിപാടിക്ക് ഉത്തേജനമാകും. ഭ്രൂണം മാറ്റിവെക്കല്‍ സാങ്കേതികവിദ്യ സംസ്ഥാനം വിപ്ലവകരമായ മാറ്റം കൊണ്ടുവരും. കുറഞ്ഞ പാല്‍ തരുന്ന പശുക്കള്‍ പോലും ഇതിലൂടെ ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മഥുര ഉള്‍പ്പെടെ എട്ടു ജില്ലകളിലാണ് പദ്ധതി ആദ്യം തുടങ്ങുക. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related News