Loading ...

Home Kerala

ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു; അച്ഛനും അമ്മയും ഇടപെട്ട് പരിഹരിക്കട്ടേയെന്ന് മുഖ്യമന്ത്രി പറഞ്ഞതായി പി.കെ.ശ്രീമതി

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ പരാതി മുഖ്യമന്ത്രി നേരത്തെ കയ്യൊഴിഞ്ഞുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് വന്നു.
പി.കെ.ശ്രീമതിയും അനുപമയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. വിഷയം അച്ഛനും അമ്മയും ഇടപെട്ട് പരിഹരിക്കട്ടേയെന്നും, വിഷയത്തില്‍ നമുക്ക് റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് പി.കെ.ശ്രീമതി അനുപമയോട് പറയുന്നത്. ദത്ത് വിവാദം മാദ്ധ്യമവാര്‍ത്തയാകുന്നതിന് മുന്‍പാണ് അനുപമ പി.കെ.ശ്രീമതിയുടെ സഹായം തേടുന്നത്. സെപ്തംബറില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുട്ടിയെ അനധികൃതമായി ദത്ത് നല്‍കിയ സംഭവം മുഖ്യമന്ത്രിക്കും അറിയാമായിരുന്നുവെന്നാണ് ശ്രീമതി പറയുന്നത്. മുഖ്യമന്ത്രിക്ക് പുറമെ, കോടിയേരി ബാലകൃഷ്ണനുമായും, എ.വിജയരാഘവനുമായും വിഷയം സംസാരിച്ചുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അനുപമയുടെ വിഷയം ചര്‍ച്ചയ്‌ക്ക് വയ്‌ക്കാനുള്ള ക്രമീകരണം ചെയ്‌തെന്നും പി.കെ.ശ്രീമതി പറയുന്നുണ്ട്. എന്നാല്‍ കമ്മിറ്റിയില്‍ അനുപമയുടെ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല.

Related News