Loading ...

Home International

അഫ്ഗാനിസ്ഥാനിലെ പളളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍ : കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പള്ളിയ്ക്കുള്ളിലാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രദേശവാസിയായ അടല്‍ ഷിന്‍വാരിയെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളിയിലെ ഇമാമിനും പരിക്കേറ്റു.

അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം നിരവധി സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഇതില്‍ മിക്കവയുടേയും ഉത്തരവാദിത്വം ഐസിസ് കെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇന്നുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.



Related News