Loading ...

Home International

അഭയാര്‍ഥിപ്രശ്നം; ബലാറൂസിനു പിന്തുണയുമായി റഷ്യന്‍ ബോംബറുകള്‍

 à´®à´¿â€‹â€‹â€‹à´¨àµâ€â€‹â€‹â€‹à´¸àµà´•àµ: അഭയാര്‍ഥിവിഷയത്തില്‍ പോളണ്ടുമായി സംഘര്‍ഷത്തിന്‍റെ വക്കിലെത്തിയ ബലാറൂസിനുള്ള പിന്തുണ ഊട്ടിയുറപ്പിച്ച്‌ റഷ്യ.
സൈനികാഭ്യാസത്തിന്‍റെ പേരില്‍ അണ്വായുധ ബോംബര്‍ വിമാനങ്ങളെ റഷ്യ ബലാറൂസിലേക്ക് അയച്ചു. ടിയു-160 വിഭാഗത്തില്‍പ്പെട്ട രണ്ടു ബോംബറുകള്‍ ഇന്നലെയും ടി-23എം3 വിഭാഗത്തില്‍പ്പെട്ട രണ്ടു ദീര്‍ഘദൂര ബോംബറുകള്‍ കഴിഞ്ഞദിവസവും ബലാറൂസിലെ അഭ്യാസങ്ങളില്‍ പങ്കെടുത്തു.

ഇറാക്കില്‍നിന്നുള്ള നാലായിരത്തോളം അഭയാര്‍ഥികളെ പോളണ്ട് വഴി യൂറോപ്പിന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു കടത്താന്‍ ബലാറൂസ് സഹായം ചെയ്തുകൊടുക്കുന്നതായി ആരോപിക്കപ്പെടുന്നു.

ബലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോയുടെ തെരഞ്ഞെടുപ്പുവിജയത്തിനെതിരേ പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്തിയതിന്‍റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പ്രതികാരമാണിതെന്നും പറയുന്നു.

ഇതു ബലാറൂസ് നിഷേധിക്കുന്നു. പക്ഷേ, അഭയാര്‍ഥികളെ തടയില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഭയാര്‍ഥികളെ തടയാനായി പോളണ്ട് അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. കൊടുംതണുപ്പും ഭക്ഷണത്തിന്‍റെ അഭാവവും നേരിടുന്ന അഭയാര്‍ഥികള്‍ മുള്ളുവേലി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നുണ്ട്.

വിഷയത്തില്‍ യൂറോപ്യന്‍ യൂ‍ണിയന്‍റെയും നാറ്റോയുടെയും പിന്തുണ പോളണ്ടിനുണ്ട്. ബലാറൂസിനെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനു മുതിര്‍ന്നാല്‍ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകലഭ്യത മുറിക്കുമെന്നു ബലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ ഭീഷണി മുഴക്കി.

Related News