Loading ...

Home Kerala

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി; എ.സിയടക്കം ഏഴ് ബോഗികളാണ് അപകടത്തില്‍പ്പെട്ടത്

ബംഗളൂരു: വ്യാഴാഴ്ച വൈകീട്ട് കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) തമിഴ്നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റി.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ഓടെ സേലം- ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി-ശിവദി സ്റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഒാടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. ഏഴു കോച്ചുകള്‍ പാളം തെറ്റിയതായി ദക്ഷിണ പശ്ചിമ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറി. അപകടത്തില്‍പെട്ട ബോഗികള്‍ വേര്‍പെടുത്തി യാത്രക്കാരെ തോപ്പൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ചു.

അപകടം നടന്നത് സിംഗിള്‍ ലൈനിലായതിനാല്‍ ഇൗ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.10ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടേണ്ട കെ.എസ്.ആര്‍ ബംഗളൂരു^ എറണാകുളം ഇന്‍റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (02677) കെ.ആര്‍ പുരം^ബംഗാര്‍പേട്ട്^തിരുപ്പത്തൂര്‍ വഴി തിരിച്ചുവിട്ടു. ഇതോടെ നിരവധി മലയാളി യാത്രക്കാര്‍ കുടുങ്ങി.

മഴ തുടരുന്നതിനാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നു. സേലത്തുനിന്ന് ബംഗളൂരുവിലേക്കുള്ള സമാന്തര പാതയായതിനാല്‍ കേരളത്തില്‍നിന്നുള്ള മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല.

കണ്ണൂര്‍-യശ്വന്ത്പൂര്‍, ബംഗളൂരു- എറണാകുളം ഇന്‍റര്‍ സിറ്റി എന്നിവ മാത്രമാണ് ഈ റൂട്ടിലൂടെ കേരളത്തിലേക്ക് ദിനേനയുള്ള ട്രെയിനുകള്‍.







Related News