Loading ...

Home National

റഫാല്‍ ഇടപാടിലെ കൈക്കൂലി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്‌

റഫാല്‍ ഇടപാടില്‍ ഇടനിലക്കാരന്‍ 65 കോടി കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്.

അഴിമതിയുടെ തെളിവ് ലഭിച്ചിട്ടും ഇഡിയും സിബിഐയും അന്വേഷിക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സൂര്‍ജേവാല ട്വീറ്റ് ചെയ്തു. റഫാല്‍ അഴിമതി നടന്നത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നെന്ന് ബിജെപി വക്താവ് സാംബിത് പാത്ര മറുപടി നല്‍കി.

റഫാല്‍ കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് കൈക്കൂലി നല്‍കിയെന്നാണ് ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. വ്യാജ ബില്ലുകളും മറ്റും തയാറാക്കി മൗറീഷ്യസ് ആസ്ഥാനമായ കമ്ബനി മുഖേനെയാണ് കൈക്കൂലി ഇടപാട് നടന്നതെന്നും മീഡിയ പാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഇടനിലക്കാരെ വെച്ചുകൊണ്ടുള്ള കരാറുകള്‍ എന്തുകൊണ്ട് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. പ്രതിരോധ വകുപ്പിന്റെ രഹസ്യ രേഖകള്‍ ഇടനിലക്കാരന്റെ കൈവശമെത്തിയത് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യുപിഎ ഭരണകാലത്താണ് റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതെന്ന വാദവുമായി ബിജെപി രംഗത്തെത്തി. 2004 മുതല്‍ 2013 വരെയുള്ള കാലത്ത് 14 മില്യണ്‍ യൂറോ ദസോ റഫാല്‍ കരാറിനായി സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സര്‍ക്കാരിന് കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതാണോയെന്നും ബിജെപി വക്താവ് സംപീത് പത്ര പരിഹസിച്ചു.

2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് വഴി കൈക്കൂലി നല്‍കിയതിന്റെ രേഖകളാണ് സിബിഐക്കും ഇഡിക്കും ലഭിച്ചത്. വിവരം സിബിഐക്ക് ലഭിക്കുമ്ബോള്‍, റഫാല്‍ അഴിമതി അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നുവെന്നും മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.




Related News