Loading ...

Home International

പിന്മാറിയത് സൈന്യം മാത്രം; നയതന്ത്രബന്ധം അഫ്ഗാനുമായി തുടരുമെന്ന് ബൈഡന്‍

കാബൂള്‍: അഫ്ഗാനെ തീര്‍ത്തും മാറ്റി നിര്‍ത്തിയുള്ള ഒരു നയതന്ത്രമല്ല അമേരിക്കയുടേതെന്ന് വ്യക്തമാക്കി ജോ ബൈഡന്‍.

സൈനിക പിന്മാറ്റമെന്നത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാ നത്തില്‍ ആലോചിച്ചെടുത്തതാണെന്നും അഫ്ഗാന്‍ എന്ന രാജ്യവുമായി ആഗോള നയങ്ങളും നിയമങ്ങളുമനുസരിച്ചുള്ള നയതന്ത്രം തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ ഐ.എസ് -അല്‍ഖ്വയ്ദ ശക്തമാകുന്നതിനെതിരെ തിരിച്ചടിക്കുമെന്ന് പെന്‍റഗണും മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.

താലിബാന്റെ നയങ്ങളോട് ബൈഡന് കൃത്യമായ ഏതിര്‍പ്പുകളുണ്ടെന്നും അതേ സമയം അഫ്ഗാനിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നയതന്ത്രപരമായ നീക്കങ്ങളോട് അനുഭാവ പൂര്‍വ്വമായ പ്രതികരണം ഭാവിയില്‍ പ്രതീക്ഷിക്കാമെന്നുമാണ് സൂചന. ഭീകരസംഘടന കളോടും ചൈനയുടേയും റഷ്യയുടേയും അഫ്ഗാന്‍ മേഖലയിലെ ഇടപെടലുകളും അമേരിക്ക അതീവ ജാഗ്രതയോടെ വീക്ഷിക്കുന്നതും തീരുമാനങ്ങളെ സ്വാധീനിക്കും.

അഫ്ഗാന് വേണ്ട സഹായങ്ങള്‍ നിലവില്‍ നേരിട്ട് അമേരിക്ക നല്‍കുന്നില്ല. പകരം ഐക്യ രാഷ്‌ട്ര സന്നദ്ധസംഘടനയെ അമേരിക്ക പിന്തുണയ്‌ക്കുകയാണ്. ഒപ്പം മറ്റ് സുഹൃദ് രാജ്യങ്ങളുടെ മാനുഷിക രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ടെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ അഫ്ഗാനിലെ ഐ.എസ് ഖൊറാസന്‍ സംഘവും അല്‍ഖ്വയ്ദയും നടത്തുന്ന നിരന്ത രമായ ആക്രമണങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കുന്നത് പെന്റഗണ്‍ അതീവ ഗൗരവത്തിലാണ് കാണുന്നത്. പടിഞ്ഞാറന്‍ മേഖലകളില്‍ ആറുമാസം മുതല്‍ രണ്ടു വര്‍ഷത്തിനകം ആക്രമണം ശക്തമാകുമെന്നാണ് പ്രതിരോധ വകുപ്പ് അണ്ടര്‍ സെക്രട്ടറി കോളിന്‍ കാളും നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

Related News