Loading ...

Home Kerala

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ എലിപ്പനി ബാധിച്ച്‌ മരിച്ചത് എട്ടുപേര്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ എലിപ്പനി (ലെപ്ടോസ്പൈറോസിസ്) ബാധിച്ച്‌ മരിച്ചത് എട്ടുപേര്‍.

പാലക്കാട് മരുത റോഡ് സ്വദേശി, കോഴിക്കോട് സ്വദേശി, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിനി, കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി, ഇടുക്കി വാഴത്തോപ്പ് സ്വദേശി, കോഴിക്കോട് കൊളത്തറ സ്വദേശി, കോഴിക്കോട് ഫറോക്ക് സ്വദേശിനി, തിരുവല്ല തിരുമൂലപുരം സ്വദേശിനി എന്നിവരാണ് മരിച്ചത്. 83 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

191 പേരാണ് രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്- 14 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്- 40 പേര്‍. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറ് വരെയുള്ള കണക്കാണിത്. മാലിന്യ നിര്‍മാര്‍ജനത്തിലെ പോരായ്മയാണ് രോഗവ്യാപനം വര്‍ധിക്കാന്‍ കാരണം.

ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ നവംബര്‍ നാലു വരെ 1195 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 45 പേര്‍ മരിച്ചു. 1795 പേരാണ് ലക്ഷണങ്ങേളാടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

എലി, കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയുടെ മലമൂത്ര വിസര്‍ജ്യം കലര്‍ന്ന ജലവുമായി സമ്ബര്‍ക്കമുണ്ടാകുമ്പോഴാണ് രോഗാണു മനുഷ്യശരീരത്തിലെത്തുന്നത്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്, മൂക്ക് എന്നിവയിലുള്ള മുറിവുകളിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു. ശക്തമായ വിറയലോടെയുള്ള പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങള്‍.

Related News