Loading ...

Home National

അനീതിക്കെതിരെ ശബ്ദമുയര്‍ത്തി ; ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 102 പേര്‍ക്കെതിരെ യു.എ.പി.എ

അക്രമത്തെയും അനീതിയെയും എതിര്‍ത്ത് സംസാരിച്ചതിന്‍റെ പേരില്‍ 102 പേര്‍ക്കെതിരെയാണ് ത്രിപുരയിലെ ബിപ്ലബ് ദേബിന്‍റെ സര്‍ക്കാര്‍ യു.എ.പി.എ ചുമത്തി കേസ് എടുത്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങള്‍ വഴി മനഃപൂര്‍വം വിദ്വേഷം പരത്താന്‍ ശ്രമിച്ചു എന്നാണ് യു.എ.പി.എ ചുമത്താന്‍ കാരണമായി ബി.ജെ.പി ഭരണകൂടം ആരോപിക്കുന്നത് .സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ അടുത്തിടെ ശക്തമായ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വംശീയ സംഘര്‍ഷങ്ങളെ എതിര്‍ത്തതിനാണ് നടപടി.

ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങളെ കുറ്റകൃത്യമായി ചൂണ്ടിക്കാട്ടി നടപടിയെടുക്കുന്ന ബി.ജെ.പിയുടെ നയങ്ങളുടെ ഭാഗം തന്നെയാണിത്. 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും രണ്ട് യു ട്യൂബ് അക്കൗണ്ടുകള്‍ക്കും എതിരെയാണ് നിലവില്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നത്. വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസുകള്‍ ഇപ്പോള്‍ സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരായ അന്‍സാര്‍ ഇന്ദോരി, മുകേഷ് എന്നിവര്‍ക്കെതിരെ പൊലീസ് സമാന വിഷയത്തില്‍ യു.എ.പി.എ ചുമത്തി കേസ് എടുത്തിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകള്‍ മുസ്ലിംകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

‘ത്രിപുര കത്തി എരിയുന്നു എന്ന മൂന്ന് വാക്കുകള്‍ എഴുതിയതിന്‍റെ പേരില്‍ ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാര്‍ എന്‍റെ മേല്‍ യു.എ.പി.എ ചുമത്തിയിരിക്കുന്നു. ഒരു കാര്യം ആവര്‍ത്തിച്ചു പറയട്ടെ, നീതിക്കു വേണ്ടി നിലയുറപ്പിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. എന്‍റെ നാട്ടിലെ പ്രധാനമന്ത്രി ഒരുപക്ഷേ ഭയപ്പെടുന്നുണ്ടാകും. പക്ഷേ, ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭയമില്ല. നിങ്ങളുടെ ജയിലറയെയും ഞാന്‍ ഭയക്കുന്നില്ല’. ത്രിപുരയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീര സിങ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു .

നവംബര്‍ മൂന്നിനാണ് സംഘര്‍ഷത്തിനെതിരെ പ്രതികരിച്ച 68 ട്വിറ്റര്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈമാറണമെന്നും പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് വെസ്റ്റ് അഗര്‍ത്തല പൊലീസ് ട്വിറ്ററിനെ സമീപിക്കുന്നത്. സംഭവത്തെ സംബന്ധിച്ച യഥാര്‍ഥ വിവരങ്ങളല്ല സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ പങ്കുവെച്ചതെന്നും വ്യാജ ചിത്രങ്ങളാണ് അക്രമങ്ങളുടേതെന്ന പേരില്‍ ഉപയോഗിച്ചതെന്നുമാണ് പൊലീസ്
വാദിക്കുന്നത് .

കേസെടുക്കപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും മാധ്യമ പ്രവര്‍ത്തകരുടേതാണ്. യഥാര്‍ഥ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ സമൂഹമാധ്യമം ഉപയോഗിച്ചതിനാണ് തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നതെന്ന് മാധ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു

Related News