Loading ...

Home International

ഒപെക് തീരുമാനം തിരിച്ചടി; ആഗോളവിപണിയില്‍ എണ്ണവില ഉയരുന്നു

ആഗോളവിപണിയില്‍ എണ്ണവില വീണ്ടും കൂടി. അടിയന്തരമായി ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളിയതാണ് കാരണം.
കോവിഡ് പ്രതിസന്ധി മാറിയതോടെ ഉപഭോഗം വര്‍ധിച്ചതും എണ്ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. നിലപാടില്‍ മാറ്റമില്ലെന്ന ഒപെക് മന്ത്രിതല സമിതിയുടെ പ്രഖ്യാപനം വന്നതോടെ ആഗോള വിപണിയില്‍ ഒരു ഡോളര്‍ വരെയാണ്എണ്ണവില കൂടിയത്. നിലവിലെ സാഹചര്യത്തില്‍ വില വീണ്ടും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് സാമ്ബത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണവും ഇറക്കുമതി രാജ്യങ്ങള്‍ക്ക് വന്‍തിരിച്ചടിയുമാണ് ഒപെക് തീരുമാനം. അതേ സമയം പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ ആവശ്യകത മുന്‍നിര്‍ത്തി നേരിയ വര്‍ധനയെന്ന നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഒപെക് അറിയിച്ചിട്ടുണ്ട്. എണ്ണവില പിടിച്ചു നിര്‍ത്താന്‍ ഗണ്യമായ ഉല്‍പാദന വര്‍ധനവിന് ഒപെക് തയാറാകണം എന്നായിരുന്നു യു.എസ് പ്രസിഡന്‍റ്ജോ ബൈഡനും ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഒപെകിനോട് ആവശ്യപ്പെട്ടത്. സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദം രൂപപ്പെടുത്താനും അമേരിക്ക നീക്കം നടത്തിയിരുന്നു. . 2022 വരെ പ്രതിദിന ഉല്‍പാദനത്തില്‍ കേവലം നാല് ലക്ഷം ബാരലിെന്‍റ വര്‍ധന മതിയെന്നാണ് ഒപെക് തീരുമാനം. ആഗോളവിപണിയില്‍ 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണവില്‍പന തുടരുന്നത്.

Related News