Loading ...

Home Europe

ജര്‍മനിയില്‍ കൊറോണ നാലാം തരംഗം ആഞ്ഞടിക്കുന്നു; കുത്തിച്ചുയര്‍ന്ന് പ്രതിദിന കേസുകള്‍

ബെര്‍ലിന്‍: യൂറോപ്പില്‍ കൊറോണ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 37,120 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ മഹാമാരി ലോകത്ത് ആരംഭിച്ചതിനു ശേഷം ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്നത്.

ജര്‍മനിയില്‍ കൊറോണ നാലാം തരംഗം അസാധാരണമായ രീതിയില്‍ ആഞ്ഞടിക്കുകയാണ്. രാജ്യത്ത് വാക്‌സിന്‍ വിതരണവും മന്ദഗതിയിലാണെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. വാക്‌സിന്‍ മന്ദതയാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറയുന്നു.

ഇതുവരെ ജര്‍മനിയില്‍ 67 ശതമാനം ആളുകള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനിടെയാണ് ജര്‍മനിയില്‍ ഇപ്പോള്‍ കൊറോണ നാലാം തരംഗ വ്യാപനം രൂക്ഷമായത്. രാജ്യത്തെ ചില ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജര്‍മനിയില്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ക്കാണ് കൊറോണ ഗുരുതരമാവുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സലയിലുള്ളവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.


Related News