Loading ...

Home International

ഡെയ്മന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്കാരം

ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡെയ്മന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്കാരം.
അദ്ദേഹത്തിന്‍റെ 'ദ് പ്രോമിസ്' എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. മുന്‍പ് രണ്ട് തവണ ഗാല്‍ഗട്ട് ബുക്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തി കൂടിയാണ് അദ്ദേഹം. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടിഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവലിന്‍റെ പ്രമേയം. ജീവിതത്തിന്‍റെ പ്രതീക്ഷകളുടെയും വഞ്ചനയുടെയും അധ്യായങ്ങളാണ് നോവല്‍‌ പറയുന്നത്. വര്‍ണവിവേചന കാലഘട്ടത്തിന്‍റെ അവസാനം മുതല്‍ ജേക്കബ് സുമയുടെ ഭരണകാലം വരെയാണ് നോവലിന്‍റെ കാല സഞ്ചാരം.

17 ാം വയസ് മുതലാണ് ഗാല്‍ഗട്ട് എഴുതിത്തുടങ്ങിയത്. ആറുവയസുള്ളപ്പോള്‍, ഗാല്‍ഗട്ടിന് അര്‍ബുദരോഗം കണ്ടെത്തി. തന്‍റെ ജീവിതത്തിലെ കേന്ദ്ര, ദുരന്ത സംഭവം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കുട്ടിക്കാലം മുഴുവന്‍ ആശുപത്രിയില്‍ ചെലവഴിച്ചു. ആശുപത്രി കിടക്കയില്‍ കിടന്നാണ് കഥപറച്ചിലിനോടുള്ള അദ്ദേഹം കൂട്ടുകൂടിയത്. തന്‍റെ 17 ാം വയസില്‍ ഗാല്‍ഗട്ട് ആദ്യ നോവല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Related News