Loading ...

Home Kerala

ഇന്ധനവില; ജനം മുഖത്തടിക്കുന്ന സ്ഥിതിയെന്നു ബിജെപി നേതാക്കള്‍

കോഴിക്കോട്: ഇന്ധനവില വര്‍ധനമൂലം പാര്‍ട്ടി പ്രവര്‍ത്തനം തന്നെ അസാധ്യമായ അവസ്ഥയിലേക്കു നീങ്ങുകയാണെന്നു ബിജെപി നേതാക്കളുടെ പരിദേവനം.
കേരളത്തില്‍ പ്രവര്‍ത്തകര്‍ക്കു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണെന്നു നേതാക്കള്‍ നേതൃയോഗത്തില്‍ ചൂണ്ടിക്കാട്ടി. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനയും പാചകവാതക സിലിണ്ടറുകളുടെ വലക്കുതിപ്പും ജനങ്ങള്‍ക്കിടയില്‍ കനത്ത രോഷം ഉയര്‍ത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നതു ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന ഘടകമാണ്.

ഉപഭോക്തൃസംസ്ഥാനം എന്ന നിലയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഇന്ധന വിലവര്‍ധന കേരളത്തിലെ ജനങ്ങളെയാണ് ആകെ ബാധിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയങ്ങളില്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ഇറങ്ങുന്പോള്‍ ഇന്ധനവില വര്‍ധനയെക്കുറിച്ചാണ് ജനം ചോദിക്കുന്നത്.

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും തുറന്നെതിര്‍ത്തതും ആളുകളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയതായും നേതാക്കള്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം വിവാദങ്ങള്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസ് നടത്തിയ ഇന്ധനവില വര്‍ധനയ്ക്കെതിരേയുള്ള വഴിതടയല്‍ സമരം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം നേടിയെന്നും പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

കെ.സുധാകരന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം സമരമുഖത്തു കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കുന്നതായും തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം ബിജെപി ഇക്കാര്യങ്ങളില്‍ പാടെ പിന്നോട്ടുപോയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന്‍റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ പരാതി. വിലവര്‍ധന താത്കാലികമാണെന്നും ഉടനെ പരിഹാരം കാണുമെന്നും ജനറല്‍ സെക്രട്ടറി മറുപടി നല്‍കി.

കേരള ബിജെപിയില്‍ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ നന്നാക്കാനെന്ന പേരില്‍ നേതൃത്വത്തിനെതിരെ പ്രസ്താവനകളും സമൂഹ മാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News