Loading ...

Home Gulf

സൗദിയില്‍ മരങ്ങള്‍ മുറിച്ചാല്‍ വന്‍തുക പിഴ; ഓരോ മരത്തിനും 20,000 റിയാല്‍ വീതം

സൗദിയില്‍ അനുമതിയില്ലാതെ മരങ്ങള്‍ മുറിക്കുന്നതിന് ഇരുപതിനായിരം റിയാല്‍ വീതം പിഴയീടാക്കും. താഇഫില്‍ അനുമതിയില്ലാതെ മരം മുറിച്ചതിന് മൂന്ന് പൗരന്മാര്‍ക്ക് ഇത്തരത്തില്‍ പിഴയീടാക്കി. സൗദി കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമാണ് പരിസ്ഥിതി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നത്.
ആഗോള താപനം, മലിനീകരണം കുറക്കല്‍ എന്നിവ ലക്ഷ്യം വെച്ച്‌ സൗദി അറേബ്യ പരിസ്ഥിതി നിയമം പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് മൂന്ന് പൗരന്മാര്‍ക്കെതിരെ നടപടി. താഇഫില്‍ നിന്നാണ് ഇവര്‍ മരം മുറിച്ചത്. മുറിച്ച മരം ഓരോന്നിനും 20,000 റിയാല്‍, അഥവാ നാല് ലക്ഷം രൂപയാണ് പിഴ. ഒരു മരത്തിന് 20,000 വീതമാണ് നിയമ ലംഘകര്‍ക്ക് ചുമത്തുക. തണുപ്പ് കാലമായതോടെ വിറക് ശേഖരിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാന്‍ ഇതുപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.
ഗ്രീന്‍ സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 50 കോടി മരങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നട്ടു പിടിപ്പിക്കുന്നുണ്ട്. ഇതിനിടയില്‍, മരം വെട്ടാന്‍ പോയാല്‍ പിഴയൊടുക്കും വരെ ജയില്‍ ശിക്ഷയും നേരിടേണ്ടി വരും. സൗദിയിലെ പരിസ്ഥിതി നിയമം അനുസരിച്ച്‌ വന്യ ജീവികളെ വേട്ടയാടുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. നിയമത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തണുപ്പ് കാലത്ത് ചൂടുകായുമ്ബോള്‍ പുല്‍മേട്ടില്‍ തീ പിടിച്ചാലും, പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചാലും നടപടിയുണ്ടാകും.

Related News