Loading ...

Home Kerala

മൃഗങ്ങളെ കുത്തിനിറച്ച വാഹനം കടത്തി വിടുന്ന ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: ചട്ടങ്ങള്‍ക്കു വിരുദ്ധമായി മൃഗങ്ങളെ കുത്തിനിറച്ച വാഹനങ്ങള്‍ കടത്തി വിടുന്ന മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയില്‍ അറിയിച്ചു.

സംസ്ഥാനത്ത് മൃഗ സംരക്ഷണ വകുപ്പിന് 18 ചെക്ക് പോസ്റ്റുകളുണ്ട്. വാഹനങ്ങളുടെ വിസ്തീര്‍ണം അനുസരിച്ച്‌ കൊണ്ടു പോകാവുന്ന മൃഗങ്ങളുടെ എണ്ണം കേന്ദ്ര- കേരള മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

12 അടി നീളമുള്ള വാഹനത്തില്‍ മാത്രമേ ആനകളെ കൊണ്ടു പോകാന്‍ പാടുള്ളു. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ആനയെ ഇറക്കാനും കയറ്റാനും നീളമുള്ളതും 100 സെന്‍റീമീറ്റര്‍ വീതിയുള്ളതുമായ ചവിട്ടുപടി ഉണ്ടാകണം. ആനയെ അയല്‍ സംസ്ഥാനത്തേയ്ക്കു കൊണ്ടു പോകുന്നതിനു മുന്‍പ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസറുടെ അനുമതി വേണം.

യാത്രയിലുടനീളം പാപ്പന്‍ ഉണ്ടാകണം. ദിവസം 150 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര പാടില്ല. വാഹനത്തിന്‍റെ വേഗത 25 കിലോമീറ്ററില്‍ കൂടാന്‍ പാടില്ലെന്നും ഇ.ടി. ടൈസണിന്‍റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി.

Related News