Loading ...

Home Kerala

മീനച്ചിലാര്‍ മലിനമാകുന്നു; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

മീനച്ചിലാര്‍ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുനത്. നവംബര്‍ 25 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.ട്രോപ്പിക്കല്‍ ഇന്സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച്‌ പഠനം നടത്തിയത്. മീനച്ചിലാര്‍ കടന്നുപോകുന്ന 10 ഇടങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തില്‍ ഗുരുതരമാം വിധം ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര ഇടപെല്‍ നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോട്ടയം ജില്ലാ എന്‍വയോണ്മെന്റല്‍ എഞ്ചിനിയര്‍ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും നിര്‍ദേശമുണ്ട്.ലോകാരോഗ്യ സംഘടനയുടെ ജലമാര്‍ഗരേഖപ്രകാരം ഫീക്കഷ കോളിഫോം ബാക്ടീരിയായ ജലാശയങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ മീനച്ചിലാറ്റില്‍ 2000ന് മുകളിലാണ് പിഎച്ച്‌ കൗണ്ട്. 50 ഓളം കുടിവെള്ള പദ്ധതികള്‍ മീനച്ചിലാറ്റില്‍ ഉണ്ടെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

Related News