Loading ...

Home Kerala

ദത്ത് വിവാദത്തില്‍ നിയമസഭ ബഹളത്തില്‍ മുങ്ങി;കെ.കെ.രമയുടെ മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: ദത്ത് വിവാദം നിയമസഭയില്‍ അവതരിപ്പിച്ച്‌ പ്രതിപക്ഷം. കേരളം കണ്ട ഏറ്റവും ഹീനകരമായ ദുരഭിമാന കുറ്റകൃത്യമാണിതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ച കെ.കെ.രമ പറഞ്ഞു. ശിശുക്ഷേമസമിതി പിരിച്ചുവിടണമെന്നും സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും കെ.കെ.രമ അവശ്യപ്പെട്ടു. ആറുമാസം കേസെടുക്കാത്തവരാണ് ഇപ്പോള്‍ അമ്മയ്ക്കൊപ്പം എന്ന് പറയുന്നതെന്നും ഞാന്‍ തോറ്റുപോയെന്ന് പി.കെ.ശ്രീമതി പോലും പറഞ്ഞുവെന്നും കെ.കെ. രമ കുറ്റപ്പെടുത്തി.

എന്നാല്‍ സംസാരിച്ചത് മതിയെന്ന് പറഞ്ഞ് സ്പീക്കര്‍ രമയുടെ മൈക്ക് ഓഫ് ചെയ്തു. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നുമിറങ്ങിപ്പോയി.

Related News