Loading ...

Home Kerala

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് കേരള ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയണമെന്നും ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ‌‌

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.5 അടി പിന്നിട്ടു. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകല്‍ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താല്‍ ഇന്നു പകല്‍ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും.

ജലനിരപ്പ് 138 അടിയിലെത്തുന്പോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തുന്പോള്‍ അണക്കെട്ട് തുറക്കുന്നതിന്‍റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കും.141-ല്‍ രണ്ടാമത്തെ മുന്നറിയിപ്പും 142-ല്‍ അവസാനത്തെ മുന്നറിയിപ്പും നല്‍കി വെള്ളംതുറന്നുവിടും.

Related News