Loading ...

Home National

തെരഞ്ഞെടുപ്പ് ; 10 ലക്ഷം വരെ ചികിത്സ സൗജന്യം, യുപിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി വീണ്ടും പ്രിയങ്ക

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് ആഗതമാകുന്ന ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വമ്ബന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച്‌ വീണ്ടും കോണ്‍ഗ്രസ് രംഗത്ത് .യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് 10 ലക്ഷംരൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാദ്ഗാനം. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ ഈ വാഗ്ദാനം .

‘കോവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയ അവസ്ഥ എല്ലാവരും കണ്ടതാണ്. നിലവിലെ സര്‍ക്കാരിന്റെ അലംഭാവവും അവഗണനയും ആണ് ഇതിന്റെ പിന്നില്‍. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ എന്ത് അസുഖത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും’ – പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രകടന പത്രിക തയ്യാറാക്കുന്ന സമിതിയുടെ അനുമതിയോടെയാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി .

അതെ നേരത്ത 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളാണ് യുപിയില്‍ പ്രിയങ്ക മുന്നോട്ട് വെച്ചത് . ക്വിന്റലിന് 2500 രൂപ നല്‍കി ഗോതമ്ബും, 400 രൂപ നിരക്കില്‍ കരിമ്ബും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു ..

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്നും സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ യുപിയിലെ വിദ്യര്‍ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണും ഇലക്‌ട്രിക് സ്‌കൂട്ടറും അടക്കമുള്ള വാഗ്ദാനങ്ങളും പ്രിയങ്ക നേരത്തെ നല്‍കിയിരുന്നു.




Related News