Loading ...

Home International

അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച്‌ ഉത്തരകൊറിയ

സോള്‍: ഉത്തരകൊറിയ അന്തര്‍വാഹിനികളില്‍നിന്ന്  തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ആഴ്ചകള്‍ക്കിടെ നിരവധി മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജോ ബൈഡന്‍ യു.എസ് പ്രസിഡന്‍റായി അധികാരമേറ്റശേഷം ആദ്യമായാണ് ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്.

ഉത്തരകൊറിയയുമായി ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ തയാറാണെന്ന് യു.എസ് അറിയിച്ചതിനു പിന്നാലെയാണിത്. കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായും ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, അന്തര്‍വാഹിനിയില്‍ നിന്നാണോ ജലോപരിതലത്തില്‍ നിന്നാണോ മിസൈല്‍ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കിയില്ല. രണ്ടു മിസൈലുകള്‍ പരീക്ഷിച്ചുവെന്നാണ് ആദ്യം കരുതിയതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

ഇത് അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണോ എന്ന് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലാണ് ഉത്തരകൊറിയ ഏറ്റവുമൊടുവില്‍ ഇത്തരം മിസൈലുകള്‍ പരീക്ഷിച്ചത്.

Related News