Loading ...

Home International

സാമുദായിക കലാപം: ബംഗ്ലാദേശില്‍ 450 പേര്‍ അറസ്റ്റില്‍

ധാക്ക: സാമുദായിക കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 450 പേരെ അറസ്റ്റ് ചെയ്തു. ദുര്‍ഗ പൂജ ആഘോഷങ്ങളോടനുബന്ധിച്ച്‌ തുടങ്ങിയ അക്രമങ്ങളെ തുടര്‍ന്ന് ആറോളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. കലാപത്തോടനുബന്ധിച്ച്‌ 70ലേറെ പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്. അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകള്‍ സമരം ശക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശില്‍ ആകെ ജനസംഖ്യയുടെ 10 ശതമാനമേ ഹിന്ദു വിഭാഗങ്ങളുള്ളൂ. കലാപത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ രംഗത്തുവന്നു.

ബംഗ്ലാദേശില്‍ ഹിന്ദുമതവിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ യു.എസ് അപലപിച്ചു. മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നും ലോകത്തെല്ലായിടത്തുമുള്ള പൗരന്‍മാര്‍ക്ക് അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്താനുള്ള അവകാശമുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വക്താവ് വ്യക്തമാക്കി.

കര്‍ശന നടപടിക്ക് നിര്‍ദേശം

ധാക്ക: ക്ഷേത്രങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Related News