Loading ...

Home National

യു.പിയിലെ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ലഖ്നൗവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

'' സ്ത്രീകള്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നത് എല്‍.പി.ജി സിലിണ്ടര്‍ നല്‍കി സ്ത്രീകളെ സംതൃപ്തരാക്കാമെന്നാണ്. സ്ത്രീകള്‍ക്ക് ഇത്രയും പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിക്കുന്നത് ഉന്നാവോ ബലാംത്സംഗ ഇരക്കും, ഹഥ്രസില്‍ നീതി ലഭിക്കാത്ത പെണ്‍കുട്ടിക്കും, ലഖിംപൂര്‍ ഖേരിയില്‍ വെച്ച്‌ കണ്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിക്കും വേണ്ടിയാണ്. ഉത്തര്‍ പ്രദേശ് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണ് à´ˆ തീരുമാനം. വിദ്വേഷ രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ'' -പ്രിയങ്ക പറഞ്ഞു.  സ്ത്രീകളോട് തന്റെ  തോളോട് തോള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്നൗവില്‍ സ്ഥിരതാമസമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കാനാണ് പ്രിയങ്കയുടെ പദ്ധതി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന കാമ്ബയിന്‍ മുമ്ബത്തെ രണ്ടെണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ വ്യത്യസ്തമാണ്. 2009 ലോക്സഭാ തെരനഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോണ്‍ഗ്രസിന് ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം. കഴിഞ്ഞ തവണത്തേതുേപാലെ ഇക്കുറിയും സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മുന്നണിയായി മത്സരിക്കുന്നതില്‍ താല്‍പര്യമുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എസ്.പി ഇതേക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കര്‍ഷകരെ കാറിടിച്ചുകൊന്ന സംഭവത്തില്‍ വീട്ടുതടങ്കലിലായതും ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ ഉജ്ജ്വല റാലിയും പ്രിയങ്കയെ കൂടുതല്‍ പ്രിയങ്കരിയാക്കിയിട്ടുണ്ട്. യു.പിയില്‍ പ്രിയങ്കയെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും ആളുകള്‍ കൂടുതല്‍ സംസാരിച്ചു തുടങ്ങിയതായി 'ദ ക്വിന്‍റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയങ്ക വന്നതോടെ വര്‍ഷങ്ങള്‍ക്കുശേഷം അടിത്തട്ടിലടക്കം പാര്‍ട്ടി കൂടുതല്‍ ചലനാത്മകമായിട്ടുണ്ട്.


Related News