Loading ...

Home Kerala

സില്‍വര്‍ ലൈന്‍: യാത്രക്കാരുടെ എണ്ണത്തില്‍ കൃത്യതയില്ലാത്ത അവകാശവാദങ്ങള്‍

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ പ്രതിദിനം പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ അധികൃതര്‍ നിരത്തുന്നത് കൃത്യതയില്ലാത്ത കണക്കുകള്‍. പ്രതിദിനം 79,000 യാത്രക്കാര്‍ സില്‍വര്‍ ലൈനിനെ ആശ്രയിക്കുമെന്നാണ് കെ-റെയില്‍ അവകാശവാദം. ഒരു ട്രിപ്പില്‍ 675 പേര്‍ വീതമുള്ള 74 സര്‍വിസ് ഉണ്ടാകുമെന്നാണ് പദ്ധതിരേഖ. ഇതുപ്രകാരം എല്ലാ സീറ്റിലും യാത്രക്കാരുണ്ടെങ്കില്‍ തന്നെ പരമാവധി 50000 പേരേ വരൂ.
 മൂന്നുകോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കൂടി കടന്നുപോകുന്ന നിര്‍ദിഷ്ട മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയില്‍ പോലും പ്രതീക്ഷിക്കുന്നത് പ്രതിദിനം പരമാവധി 40,000 യാത്രക്കാരെയാണ്. 28 വിമാനങ്ങളാണ് ദിവസം മുംബൈ-അഹമ്മദാബാദ് സര്‍വിസ് നടത്തുന്നത്. താരതമ്യേന ഇത്രയൊന്നും തിരക്കില്ലാത്ത, 40 ലക്ഷം ആളുകള്‍ വികേന്ദ്രീകൃത സ്വഭാവത്തില്‍ താമസിക്കുന്ന മേഖലയില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലൈനില്‍ പ്രതീക്ഷിക്കുന്നതാകെട്ട 79,000 യാത്രക്കാരെയും. ആദ്യ സാധ്യത പഠനത്തില്‍ പ്രതിദിനം 37,000 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കാക്കിയത്. കൊച്ചി മെേട്രായുടെ കാര്യത്തിലും യാത്രക്കാരുടെ എണ്ണം കണക്കാക്കുന്നതില്‍ പിഴവ് പറ്റിയിരുന്നു. 1.25 കോടിയോളം ജനസംഖ്യയുള്ള മുംബൈയും നാലുലക്ഷം ജനസംഖ്യയുള്ള കൊച്ചിയും തമ്മില്‍ കൃത്യമായ താരതമ്യം സാധിക്കുമെന്നിരിക്കെ മുംബൈ െമട്രോയേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊച്ചി മെട്രോയെ ആശ്രയിക്കുമെന്നായിരുന്നു അവകാശവാദം. കണക്കുകൂട്ടല്‍ പിഴച്ചതോടെ 2017-18ല്‍ 167 കോടി രൂപയാണ് കൊച്ചി മെേട്രായുടെ നഷ്ടം. 2018-19ല്‍ ഇത് 281 കോടിയായി. 2019-20 ല്‍ 310 േകാടിയും. സില്‍വര്‍ ലൈനിെന്‍റ പദ്ധതിച്ചെലവിെന്‍റ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കെ-റെയില്‍ കിലോമീറ്ററിന് 121 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നതെങ്കിലും 238 കോടി രൂപയെങ്കിലും കിലോമീറ്ററിന് വേണ്ടിവരുമെന്നാണ് നീതി ആയോഗ് നിഗമനം.

Related News