Loading ...

Home International

ഇന്തോനേഷ്യയില്‍ ഭൂചലനം; മൂന്ന് മരണം

ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്ബത്തില്‍ മൂന്ന് മരണം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ദ്വീപ് ടൂറിസത്തിനായി തുറന്നു കൊടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭൂകമ്ബം. തുറമുഖ നഗരമായ ബാലിയില്‍ നിന്നും 62 കിലോമീറ്റര്‍ വടക്കുകിഴക്കായി 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ ഏജന്‍സി അറിയിച്ചു. 4.3 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലവുമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.


നാശനഷ്ടങ്ങളെ കുറിച്ചും ജീവഹാനിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ദ്വീപിലെ രക്ഷാപ്രവര്‍ത്തന ഏജന്‍സി തലവന്‍ ജീഡ് ധര്‍മദ പറഞ്ഞു. ഭൂകമ്ബത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയും ചെയ്തു. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപത്തുള്ള കരങ്ങസം ജില്ലയില്‍ വീടുകളും ക്ഷേത്രങ്ങളും തകര്‍ന്നു. ഇവിടെ വീടിന്റെ അവശിഷ്ടങ്ങള്‍ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞതിനെ തുടര്‍ന്ന്, ഒന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാലി അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കായി തുറന്ന്കൊടുത്തത്. ഭൂകമ്ബങ്ങള്‍ സ്ഥിരമായ ഇന്തോനേഷ്യയില്‍ കഴിഞ്ഞ ജനുവരിയിലുണ്ടായ ഭൂകമ്ബത്തില്‍ 105 പേര്‍ മരിക്കുകയും 6500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Related News