Loading ...

Home Education

സ്കൂള്‍ തുറന്നയുടന്‍ എല്ലാവര്‍ക്കും ആരോഗ്യ പരിശോധന; സ്‌കൂളുകളില്‍ ആരോഗ്യ സംരക്ഷണസമിതി

തിരുവനന്തപുരം: ഓരോ സ്‌കൂളും സമീപത്തെ ആരോഗ്യകേന്ദ്രം-ആശുപത്രി എന്നിവയുമായി സഹകരിച്ച്‌ ആവശ്യമായ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ. സ്‌കൂളുകള്‍ തുറന്നയുടന്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടത്തണം. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവര്‍ക്കനുയോജ്യമായ ഇതര അക്കാദമിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. സ്‌കൂളില്‍ വെച്ച്‌ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാര്‍-കുട്ടികള്‍, കോവിഡ് പരിശോധന നിര്‍ബന്ധമായും നടത്തണം. രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, സ്‌കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നല്‍കും. എല്ലാ സ്കൂളുകളിലും സ്‌കൂള്‍ ആരോഗ്യ സംരക്ഷണസമിതി രൂപവത്കരിക്കണം. പ്രധാനാധ്യാപകന്‍, വാര്‍ഡ് മെമ്ബര്‍, പി.ടി.എ പ്രസിഡന്‍റ്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാവര്‍ക്കര്‍, കുട്ടികളുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുണ്ടാവുക. ആഴ്ചയിലൊരിക്കല്‍ സമിതി യോഗം ചേരണം രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കുന്നതിന് സിക്ക് റൂം തയാറാക്കുക, പ്രാഥമിക സുരക്ഷ കിറ്റ് ലഭ്യമാക്കുക, കോവിഡ് പ്രതിരോധത്തിന് സ്‌കൂള്‍ തലത്തില്‍ പ്ലാന്‍ തയാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. പ്രാദേശികതലത്തില്‍ ആരോഗ്യപ്രവര്‍ത്തകരുമായി നിരന്തരബന്ധം പുലര്‍ത്തുകയും ദിവേസനയുള്ള റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം. രോഗലക്ഷണങ്ങളുണ്ടാകുന്ന കുട്ടികളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ വിലാസം സഹിതം ദിവേസന മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ സമ്ബര്‍ക്ക പട്ടിക കൃത്യമായി തയാറാക്കാനുള്ള ക്രമീകരണമൊരുക്കണം. കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

Related News