Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ വീണ്ടും വന്‍ സ്‌ഫോടനം; നൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും വന്‍ സ്‌ഫോടനം. കുന്ദൂസ് പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രവിശ്യയില്‍ ഷിയ പള്ളിയില്‍ വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും യുഎന്നിന്റെ 'മിഷന്‍ റ്റൂ അഫ്ഗാനിസ്ഥാന്‍' ട്വീറ്റ് ചെയ്തു. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Related News