Loading ...

Home National

കണ്ടയ്നറില്‍ വീണ്ടും നാര്‍കോട്ടിക്സ്; മുംബൈയില്‍ 125 കോടിയുടെ ഹെറോയിന്‍ പിടികൂടി

മുംബൈ: നവശേവ തുറമുഖത്ത് വന്‍ ലഹരിവേട്ട. കടലയെണ്ണയുടെ മറവില്‍ കടത്തിയ 25 കിലോഗ്രാം ഹെറോയിന്‍ ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്‍റലിജന്‍സ്) പിടികൂടി. വ്യവസായിയായ ജയേഷ് ഷാഗ്വിയെ (62) സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ 125 കോടി രുപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.കടലയെണ്ണയുമായി ഇറാനില്‍ നിന്ന് വരുന്ന കണ്ടയ്നറിലാണ് ഹെറോയിന്‍ കടത്തിയത്. ഒക്ടോബര്‍ 4 ന് തുറമുഖത്തെത്തിയ കണ്ടയ്നര്‍ ഡി.ആര്‍.ഐ തടഞ്ഞുവെച്ചതായിരുന്നു. പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.തുറമുഖങ്ങളിലൂടെ വലിയ തോതിലുള്ള മയക്കു മരുന്ന് കടത്ത് നേരത്തെയും പിടികൂടിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഭരണകക്ഷിയിലെ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യത്തെ മുന്‍നിര ധനികന്‍ അദാനിയുടെ നിയന്ത്രണണത്തിലുള്ള ഗുജറാത്തിലെ മുന്‍ദ്ര പോര്‍ട്ടിലൂടെ കടത്തിയ 20,000 കോടിയുടെ മയക്കുമരുന്ന് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ടാല്‍കം പൗഡറെന്ന വ്യജേനയാണ് അഫ്ഗാനില്‍ നിന്ന് അന്ന് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്.25 കോടി രൂപയോളം വിലവരുന്ന അഞ്ച് കിലോഗ്രാം ഹെറോയിനുമായി മുംബൈ വിമാനതാവളത്തില്‍ അമ്മയും മകളും പിടിയിലായതും കഴിഞ്ഞ മാസമാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നിന്ന് വരുന്നവരായിരുന്നു പിടിക്കപ്പെട്ട അമ്മയും മകളും.

Related News