Loading ...

Home National

പ്രിയങ്കയുടെ കസ്റ്റഡി 24 മണിക്കൂര്‍ കഴിഞ്ഞു; പ്രതിഷേധം കനക്കുന്നു

ലക്നോ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് പാര്‍പ്പിച്ച ഗസ്റ്റ്ഹൗസില്‍ നിരാഹാരമിരുന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധം. കഴിഞ്ഞ 24 മണിക്കൂറായിട്ടും പോലീസ് കസ്റ്റഡിയില്‍നിന്നും വിടാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കയുടെ നീക്കം.

തിങ്കളാഴ്ച പുലര്‍ച്ചെ ലക്നോയില്‍നിന്നു 90 കിലോമീറ്റര്‍ അകലെ സീതാപുരില്‍ വച്ചാണു പ്രിയങ്കയെയും സംഘത്തെയും യുപി പോലീസ് കസ്റ്റഡി‍യിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്താന്‍ ശ്രമിച്ച പോലീസിനു നേരേ പ്രിയങ്ക പെട്ടിത്തെറിച്ചു. "നിങ്ങള്‍ കൊലപ്പെടുത്തിയവരേക്കാള്‍ പ്രധാനപ്പെട്ട ആരുമല്ല ഞാന്‍; മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതു തടയുന്ന വാറന്‍റോ മറ്റു രേഖകളോ ഇല്ലാതെ ഒരടി പോലും പിന്നിലേക്കു പോകാന്‍ തയാറല്ല. ബലം പ്രയോഗിച്ചു നീക്കാനാണ് ഉദ്ദേശ്യമെങ്കില്‍ തട്ടിക്കൊണ്ടുപോയെന്നു കേസുകൊടുക്കും...'' പ്രിയങ്ക പ്രതികരിച്ചു.

Related News