Loading ...

Home Gulf

സംയുക്ത ഭവനപദ്ധതി കരാറില്‍ ഒപ്പ് വച്ച്‌ ഇന്ത്യയും സൗദിയും

ജിദ്ദ: ഭവനനിര്‍മാണ രംഗത്ത് സംയുക്ത സഹകരണത്തിന് സൗദി അറേബ്യയും ഇന്ത്യയും. സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ഇന്ത്യന്‍ ഭവന, നഗരകാര്യ മന്ത്രാലയവും നിര്‍വഹണ കരാറില്‍ ഒപ്പുവെച്ചു. ഭവന നിര്‍മാണ മേഖലയിലെ നഗരാസൂത്രണം, നിര്‍മാണം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും മുമ്ബ് ഒപ്പിട്ട ധാരണപത്രത്തിലെ അജണ്ടകള്‍ കൂടുതല്‍ സജീവമാക്കുന്നതിനാണ് കരാറെന്ന് സൗദി മന്ത്രാലയം പ്രതികരിച്ചു . മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് കസ്റ്റമര്‍ സര്‍വിസ് അണ്ടര്‍ സെക്രട്ടറിയും ഇന്‍റര്‍നാഷനല്‍ കോഓ പറേഷന്‍ ജനറല്‍ സൂപ്പര്‍വൈസറുമായ അമീര്‍ സഊ ദ് ബിന്‍ തലാല്‍ ബിന്‍ ബദ്ര്‍ ആലു സഊദും ഇന്ത്യന്‍ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔ സാഫ് സഇൗദുമാണ് കരാറില്‍ ഒപ്പുവെച്ചത്. രാജ്യത്തെ ഭവന പദ്ധതികള്‍ ലക്ഷ്യത്തിലെത്താനും 2030 നുള്ളില്‍ സൗദി കുടുംബങ്ങളുടെ ഭവന ഉടമസ്ഥതയുടെ അനുപാതം 70 ശതമാനമായി ഉയര്‍ത്താനും ഈ സംയുക്ത പദ്ധതിയിലൂടെ സാധിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭവനനിര്‍മാണ മേഖലയില്‍ നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സഹായമാകും. അതെ സമയം സ്വകാര്യ മേഖലകള്‍ തമ്മില്‍ നിര്‍മാണ, പുനര്‍നിര്‍മാണ രംഗത്ത് പരസ്പര സഹകരണത്തിന് അവസരം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും  അമീര്‍ സഊദ് ബിന്‍ തലാല്‍ വ്യക്തമാക്കി .

Related News