Loading ...

Home International

18 മാസത്തിന് ശേഷം ആസ്ട്രേലിയ അതിര്‍ത്തികൾ തുറക്കുന്നു

മെല്‍ബണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അതിര്‍ത്തികള്‍ അടുത്തമാസം തുറക്കാന്‍ ആസ്ട്രേലിയ. 2020 മാര്‍ച്ചിലാണ് ആസ്ട്രേലിയ അതിര്‍ത്തികള്‍ അടച്ചത്. രാജ്യത്തെ പൗരന്മാര്‍ രാജ്യംവിടുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടികള്‍ കോവിഡ് നിയന്ത്രിക്കാന്‍ സഹായിച്ചതായാണ് വിലയിരുത്തല്‍.രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതേസമയം, അതിര്‍ത്തി അടച്ചതോടെ നിരവധി പൗരന്‍മാരാണ് മറ്റിടങ്ങളില്‍ കുടുങ്ങിയത്. 18 മാസമായി ഇവര്‍ രാജ്യത്തെത്താന്‍ കാത്തിരിക്കുകയാണ്.

നേരത്തേ ഡിസംബര്‍ 17ന് അതിര്‍ത്തി തുറക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, പിന്നീട് ഇത് ഒരുമാസം നേരത്തേയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 2,10,679 ആസ്ട്രേലിയന്‍ പൗരന്മാര്‍ക്കാണ് വിദേശത്തേക്ക് പറക്കാന്‍ അനുമതിയുള്ളതെന്ന് സിഡ്നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യാത്രചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. വിദേശസഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കുന്നതും പരിഗണിക്കും. രാജ്യത്തെ 80 ശതമാനം ആളുകളും വാക്സിനേഷന്‍ സ്വീകരിച്ചവരാണ്. രാജ്യത്തുനിന്ന് പുറത്തുപോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ ഏഴു ദിവസം വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയണം.

Related News