Loading ...

Home International

അഫ്ഗാനിസ്ഥാനില്‍ ലഹരിക്കച്ചവടം തടസമില്ലാതെ തുടരുന്നു

കാബൂള്‍: ലഹരിവസ്തുവായ കറുപ്പിന്‍റെ വ്യാപാരം അഫ്ഗാനിസ്ഥാനില്‍ തടസമില്ലാതെ തുടരുന്നു. ഇതു നിരോധിക്കുമെന്ന താലിബാന്‍കാരുടെ വാഗ്ദാനം വെറുംവാക്കായിരുന്നുവെന്നു ബ്രിട്ടനിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് അടക്കമുള്ള പ്രവിശ്യകളിലെ മാര്‍ക്കറ്റുകളില്‍ കറുപ്പുകൃഷിക്കാരും കച്ചവടക്കാരും ഊര്‍ജിതമായി കറുപ്പുവ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. കറുപ്പ് ലഭിക്കുന്ന പോപ്പി ചെടിയുടെ കൃഷിക്കും തടസമുണ്ടായിട്ടില്ല. ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ച താലിബാന്‍കാര്‍ കറുപ്പ് വ്യാപാരവും കൃഷിയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരില്‍നിന്നും വ്യാപാരികള്‍നിന്നും പിരിച്ചെടുക്കുന്ന ചുങ്കം താലിബാന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ്. ഏറ്റവും അപകടകാരിയായ ലഹരിവസ്തുവായ ഹെറോയിന്‍റെ ഉത്പാദനത്തിനാണു കറുപ്പ് ഉപയോഗിക്കുന്നത്.

കര്‍ഷകരില്‍നിന്നു വാങ്ങുന്ന കറുപ്പ്, ഹെറോയിന്‍ ആക്കിയശേഷം അയല്‍രാജ്യങ്ങള്‍ വഴി അന്താരാഷ്‌ട്ര മാര്‍ക്കറ്റുകളില്‍ എത്തിക്കുകയാണു പതിവ്. കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് താലിബാന്‍കാര്‍ കറുപ്പുകൃഷി പ്രോത്സാഹിപ്പിച്ചാല്‍ അന്താരാഷ്‌ട്ര മാര്‍ക്കറ്റിലേക്കു വ്യാപകമായി ഹെറോയിന്‍ എത്തും.

Related News