Loading ...

Home International

ഫുമിയോ കിഷിദ ജപ്പാന്‍ പ്രധാനമന്ത്രി

ടോക്യോ: ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ ജപ്പാെന്‍റ പുതിയ പ്രധാനമന്ത്രിയാകും. ഒരു വര്‍ഷത്തെ ഭരണത്തിനു ശേഷം യൊഷിഹിദെ സുഗ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണിത്.സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ജനപ്രിയനായിരുന്ന എതിര്‍സ്ഥാനാര്‍ഥി ടാരോ കൊനോയെ പിന്തള്ളിയാണ് കിഷിദ അധികാരത്തിലെത്തുന്നത്. പാര്‍ലമെന്‍റില്‍ നടന്ന വോട്ടെടുപ്പില്‍ 64കാരനായ കിഷിദക്ക് 257 വോട്ടുകള്‍ ലഭിച്ചു. 2020 ല്‍ നടന്ന സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ഇദ്ദേഹം സുഗയോട് പരാജയപ്പെട്ടിരുന്നു. 2012-17 കാലയളവില്‍ വിദേശകാര്യമന്ത്രിയായും എല്‍.ഡി.പി നേതാവായും പ്രവര്‍ത്തിച്ചു.അടുത്ത തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വെച്ച്‌ അദ്ദേഹത്തെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. നവംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്‍.ഡി.പിയെ വിജയിപ്പിക്കുക എന്നതായിരിക്കും പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം കിഷിദക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.കോവിഡിനു ശേഷം രാജ്യത്തെ സമ്ബദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ഉത്തര കൊറിയയുടെ വെല്ലുവിളി നേരിടുക എന്നിവയും പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നുണ്ട്.

Related News