Loading ...

Home National

വിലക്ക് നീങ്ങി; ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ ആവേശത്തില്‍ കര്‍ണാടകയിലെ ദലിത് കുടുംബങ്ങള്‍

ബംഗളൂരു: ജീവിതത്തില്‍ ആദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് കര്‍ണാടക ഹാസന്‍ ജില്ലയിലെ ദലിത് കുടുംബങ്ങള്‍. ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാര്‍ഥിക്കാന്‍ മാത്രം ഇതു വരെ അനുമതിയുണ്ടായിരുന്ന ദിന്ദഗൂര്‍ ഗ്രാമത്തിലെ ദലിത് കുടുംബാംഗങ്ങളാണ് പൊലീസിെന്‍റയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 50ലധികം പേരാണ് ക്ഷേത്ര പ്രവേശനത്തിെന്‍റ ഭാഗമായി ഗ്രാമത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ഗ്രാമത്തിലെ ദലിത് കുടുംബങ്ങള്‍ ചന്നരായപട്ടണ താലൂക്ക് ഭരണാധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് തഹസില്‍ദാര്‍ ജെ.ബി. മാരുതിയും ഡിവൈ.എസ്.പി. ലക്ഷ്‌മെ ഗൗഡയും ഗ്രാമത്തില്‍ യോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്തു. ദലിതുകളുടെ ക്ഷേത്ര പ്രവേശനത്തെ യോഗത്തില്‍ ആരും എതിര്‍ത്തില്ല. പ്രദേശത്തെ സവര്‍ണ വിഭാഗത്തിലുള്ളവരും തീരുമാനത്തെ സ്വാഗതം ചെയ്തു.

Related News